ആൾമറയില്ലാത്ത കിണറ്റിൽവീണ കുട്ടിയെ വല്യുമ്മ കിണറ്റിൽചാടി രക്ഷപ്പെടുത്തി
Friday, October 18, 2024 4:12 AM IST
എരുമപ്പെട്ടി: കരിയന്നൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ മൂന്നുവയസുകാരനെ വല്യുമ്മ കിണറ്റിൽചാടി രക്ഷപ്പെടുത്തി. പരിക്കുകളൊന്നുമേൽക്കാതെ കുട്ടി രക്ഷപ്പെട്ടു. വെള്ളറക്കാട് പാറയ്ക്കൽ അഫ്സലിന്‍റെയും ഫർസാനയുടെയും ഇരട്ടക്കുട്ടികളിൽ ഒരാളായ ഇമാദാണ് വീടിനടുത്തുള്ള പറമ്പിലെ കിണറ്റിൽ വീണത്.

ഇന്നലെ രാവിലെ പതിനൊ ന്നോടെയാണു സംഭവം. വീടിനടുത്തുള്ള പറമ്പിലെ കിണറിനടുത്തായി നിൽക്കുകയായിരുന്ന ഇമാദ് കിണറ്റിലേക്കു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയുടെ വല്യുമ്മ റെജുല കിണറ്റിലേക്കെടുത്തു ചാടി. ഈ സമയം പകുതിയോളം വെള്ളം നിറഞ്ഞുകിടക്കുക യായിരുന്ന കിണറിലെ പൈപ്പിൽ ഇമാദ് പിടിച്ചുനിൽക്കുകയായിരുന്നു. വല്യുമ്മ കുട്ടിയെയും ചേർത്തുപിടിച്ചുനിന്നു. തുടർന്ന് ഇവരെ രണ്ടുപേരെയും കരയ്ക്കെത്തിക്കാൻ നാട്ടുകാരനായ മുക്കിൽപുര വേലായുധനും കിണറ്റിൽ ഇറങ്ങി. എന്നാൽ ഇവർക്കു കിണറ്റിൽനിന്നു തിരിച്ചുകയറാൻ കഴിഞ്ഞില്ല.


നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് കുന്നംകുളം ഫയർഫോഴ്സ് സ്ഥലത്തെത്തി മൂന്നുപേരെയും കരയ്ക്കു കയറ്റി. ഉടൻതന്നെ ഇമാദിനെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ എരുമപ്പെട്ടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിജയ് കൃഷ്ണ, ശ്രീജിത്ത്, റഫീഖ്, ജിഷ്ണു, രഞ്ജിത്ത്, ഗോഡ് സൺ എന്നിവർ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. എരുമപ്പെട്ടി പോലീസും സ്ഥല ത്തെത്തിയിരുന്നു.