വടക്കാഞ്ചേരി നഗരസഭയ്ക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നു
Thursday, October 17, 2024 2:00 AM IST
വടക്കാഞ്ചേരി: നഗരസഭക്കെതിരെ പ്രതിപക്ഷം സമരം ശക്തമാക്കുന്നു. നഗരസഭയിലെ സിപിഎം ദുർഭരണത്തിനും അഴിമതിക്കുമെതിരെ കോൺഗ്രസ് ശക്തമായ അനിശ്ചിത കാല പ്രതിഷേധങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് കോൺഗ്രസ് നഗരസഭ പാർലമെന്‍ററി പാർട്ടി വ്യക്തമാക്കി.

എട്ടര വർഷമായി വടക്കാഞ്ചേരി നഗരസഭയിൽ വെറും പ്രഖ്യാപനങ്ങൾ മാത്രമാണ് നടന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്ന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ലാപ്സാക്കി, മാസ്റ്റർപ്ലാൻ നടപ്പിലാക്കാൻ കഴിഞ്ഞില്ല. തനത് വരുമാനം വർധിച്ചില്ല. പട്ടികജാതി വിഭാഗങ്ങൾ അതിദരിദ്രർ എന്നിവർക്കുള്ള പദ്ധതികൾ നാമമാത്രമായി. ധൂർത്തും, അഴിമതിയും നഗരസഭയുടെ ദൈനം ദിന പ്രവർത്തനങ്ങളെവരെ ബാധിച്ചു. നഗരസഭ ജനറൽ കൗൺസിലും, സ്റ്റാൻഡിംഗ് കമ്മറ്റികളും വെറും നോക്കുകുത്തികളായി മാറി.


മുൻകാല പഞ്ചായത്ത് ഭരണ സമിതികൾ പൂർത്തീകരിച്ച പദ്ധതികൾപോലുംപൊതുജനങ്ങൾക്ക് ഉപയോഗ്യമാക്കിയില്ല.

വിമർശിക്കുന്നവർക്കെതിരെ വ്യാജപരാധികൾ നൽകി കള്ളക്കേസുകൾ എടുക്കുന്നു.
ഈ സാഹചര്യത്തിലാണ് ജനങ്ങളെ അണിനിരത്തി ഈ ദുർഭരണത്തിന് അറുതി വരുത്താൻ അന്തിമ സമരത്തിന് തുടക്കം കുറിക്കുവാൻ പാർലമെന്‍ററി പാർട്ടി തീരുമാനിച്ചത്.

വടക്കാഞ്ചേരി നഗരസഭ കോൺഗ്രസ് പാർലിമെന്‍ററി പാർട്ടി ചെയർമാൻ കെ.അജിത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡന്‍റ് പി.ജി. ജയദീപ്, കൗൺസിലർ എസ്എഎ ആസാദ്, മണ്ഡലം പ്രസിഡന്‍റുമാരായ ബിജു ഇസ്മായിൽ, സി.എച്ച്. ഹരീഷ്, കൗൺസിലർമാരായ സന്ധ്യ കൊടയ്ക്കാടത്ത്, ബുഷ്റ റഷീദ്, ജോയൽ മഞില എന്നിവർ സംസാരിച്ചു.