അടച്ചിട്ട പാലങ്ങളിലെ നവീകരണ ജോലികൾ പ്രഹസനമാകുന്നതായി ആക്ഷേപം
Wednesday, October 23, 2024 4:17 AM IST
മരട്: ടാറിംഗ് ജോലികൾ ആരംഭിച്ച അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ നടക്കുന്ന പ്രവൃത്തികൾ പ്രഹസനമാകുന്നതായി ആക്ഷേപം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒരു മാസക്കാലത്തേയ്ക്ക് പാലം അടച്ചിട്ട് നടത്തുന്ന ടാറിംഗ് ജോലികളാണ് നാട്ടുകാരെ ഇളിഭ്യരാക്കുന്ന രീതിയിൽ നടക്കുന്നത്.

ജർമ്മൻ സാങ്കേതിക വിദ്യയുപയോഗിച്ച് ഗുണനിലവാരത്തിൽ ടാറിംഗ് ജോലികൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്ന സ്ഥാനത്താണ് അരിപ്പയുള്ള ടിന്നിൽ ടാറൊഴിച്ച് കൈയ്ക്ക് വീശി പാലത്തിന്‍റെ പ്രതലങ്ങളിൽ വീഴ്ത്തി പഴയകാല നാടൻ സാങ്കേതിക വിദ്യയുടെ തനിയാവർത്തനവും പാലത്തിൻ്റെ ചില ഭാഗങ്ങളിൽ അരങ്ങേറുന്നത്.

പാലത്തിന്‍റെ കോൺക്രീറ്റിൽ നിന്നും പുതിയ ടാറിംഗ് നടത്താനായി പഴയ ടാർ മിശ്രിതം മില്ലിംഗ് നടത്തി മുഴുവനായി നീക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഭാഗികമായാണ് പൂർത്തിയാക്കിയതെന്നാണ് പറയുന്നത്. പാലത്തിന്‍റെ പല ഭാഗങ്ങളിലും പഴയ ടാറിംഗിന്‍റെ മുകളിൽ പുതിയ മിശ്രിതം ഒഴിക്കുകയാണെന്ന് ആക്ഷേപമുണ്ട്.

പാലത്തിൽ നിന്നുള്ള വെള്ളം ഒഴുകിപ്പോകുവാനായി സ്ഥാപിച്ച ഗ്രില്ലുകൾ തുരുമ്പെടുത്ത് നശിച്ചെങ്കിലും അവയ്ക്ക് മുകളിലൂടെയും ടാർ മിശ്രിതം ഒഴിച്ചു പോകുകയാണ്. പുതിയ ഗ്രില്ലുകൾക്കുള്ള തുക എസ്റ്റിമേറ്റിൽ ഇല്ലെന്നാണ്‌ ജോലിക്കാർ പറയുന്നത്.


പൊള്ളയായ പാളിയായി അവശേഷിക്കുന്ന പഴയ ടാറിംഗിന്‍റെ മുകളിൽ ഏത് സാങ്കേതിക വിദ്യയുപയോഗിച്ച് ടാറിംഗ് ജോലികൾ നടത്തിയാലും ഒരു മാസത്തിനുളളിൽ പാലം പഴയ സ്ഥിതിയിലും മോശമായി മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.

ഇതോടൊപ്പം അടച്ചിട്ടിരിക്കുന്ന കുണ്ടന്നൂർ - തേവര പാലത്തിൽ ടാറിംഗ് ജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അലക്സാണ്ടർ പറമ്പിത്തറ പാലത്തിനോടൊപ്പം ആദ്യം ചെയ്ത മില്ലിംഗ് ജോലികൾ മാത്രമാണ് കുണ്ടന്നൂർ-തേവര പാലത്തിൽ നടന്നിട്ടുള്ളത്. അറ്റകുറ്റപ്പണികൾക്കായി ഒന്നര മാസം മുൻപ് മുന്നു ദിവസം അടച്ചിട്ട് തീരെ നിലവാരമില്ലാത്ത ജോലികൾ നടത്തി പാലം ആദ്യത്തേതിലും മോശമായപ്പോഴാണ് സമ്പൂർണ ടാറിംഗിനായി ഒരു മാസക്കാലത്തേയ്ക്ക് പാലങ്ങൾ പൂർണമായി അടച്ചിട്ടത്.