അന്വയയ്ക്ക് പരിശീലകയായി ലക്ഷ്മി; ഹൈജംപില്‍ ഇരുവര്‍ക്കും മിന്നും നേട്ടം
Wednesday, October 23, 2024 3:55 AM IST
കോതമംഗലം: തന്‍റെ പരിശീലനത്തിലും പ്രോത്സാഹനത്തിലും കൂട്ടുകാരി സ്വര്‍ണം നേടി‌യതിനൊപ്പം തനിക്കും സ്വർണം സ്വന്തമാക്കാനായതിന്‍റെ ഇരട്ടി സന്തോഷത്തിലാണ് സി.ആര്‍. ലക്ഷ്മിനാഥ്.

സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ലക്ഷ്മി സ്വര്‍ണം നിലനിര്‍ത്തിയപ്പോള്‍ കൂട്ടുകാരി അന്വയ കൃഷ്ണനാണ് ഈയിനത്തിൽ ജൂണിയര്‍ വിഭാഗം സ്വര്‍ണം . കൂട്ടുകാരികളുടെ സുവര്‍ണനേട്ടം ചോറ്റാനിക്കര ഗവ. ജിഎച്ച്എസ്എസിന് അഭിമാനമായി. അന്വയ പ്ലസ് വണ്‍ സയന്‍സിലും ലക്ഷ്മി പ്ലസ് വണ്‍ കൊമേഴ്‌സിലുമാണ് പഠിക്കുന്നത്.

ഫുട്ബോളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന അന്വയ കഴിഞ്ഞവര്‍ഷമാണ് ഹൈജംപില്‍ ശ്രമം നടത്തിയത്. എന്നാല്‍ നാലാം സ്ഥാനമാണ് ലഭിച്ചത്. ഇവിടെ വച്ചാണ് അന്ന് സ്വർണമെഡല്‍ നേടിയ ലക്ഷ്മിയെ പരിചയപ്പെടുന്നത്.


കോതമംഗലം മാര്‍ ബേസിലില്‍‌നിന്ന് ലക്ഷ്മി ചോറ്റാനിക്കരയിലേക്ക് മാറിയതോടെ ഇരുവരും വീണ്ടും കണ്ടുമുട്ടി. ഉപജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ജില്ലയില്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു അന്വയ. അപ്പോഴാണ് ലക്ഷ്മി പ്രോത്സാഹനവുമായി എത്തിയത്.

ലക്ഷ്മി നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് അന്വയ മത്സരിച്ചത്. എറണാകുളം വനിതാ ഫുട്ബാള്‍ ടീം അംഗമായ ലക്ഷ്മി തൈക്കൂടം സ്വദേശിനിയാണ്.