കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് അഴുക്കു വെള്ളം: ഷോപ്പിംഗ് കോംപ്ലക്സിന് അരലക്ഷം രൂപ പിഴയിട്ടു
Wednesday, October 23, 2024 4:08 AM IST
ആലുവ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‍റെ പിന്നിലുള്ള പ്രധാന കാനയിലേക്ക് അഴുക്കു വെള്ളം ഒഴുക്കിവിടുന്ന ഷോപ്പിംഗ് കോംപ്ലക്സിന് ആലുവ നഗരസഭ ആരോഗ്യ വിഭാഗം അരല ക്ഷം രൂപ പിഴയടയ്ക്കാൻ നോട്ടീസ് നൽകി.

സബ്‌ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്‌സിനാണ് 50,000 രൂപ പിഴയും ലൈസൻസ് പിൻവലിക്കുമെന്ന നോട്ടീസും നൽകിയിരിക്കുന്നത്. ഈ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്ന് മലിനജല കുഴലുകൾ പുറകിലുള്ള കെഎസ്ആർടിസി ബസ് സ്റ്റേഷൻ കോമ്പൗണ്ടിലെ കാനയിലേക്ക് ഘടിപ്പിച്ചതായി പൊതുമരാമത്ത് വിഭാഗം നേരത്തേ കണ്ടെത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകിയത്.കെട്ടിട സമുച്ചയത്തിൽ മലിനീകരണ ബോർഡ് നിഷ്കർഷിച്ചിരിക്കുന്ന വിധം മലിനജല സംസ്കരണ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പ്രവർത്തനാനുമതി ഇനിയൊരറിയിപ്പ് കൂടാതെ നിഷേധിക്കുമെന്നും നോട്ടീസിലുണ്ട്.


ആലുവ നഗരത്തിൽ പൊതു കാനകൾ നവീകരിക്കുന്നതിന്‍റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹോട്ടലുകളും ലോഡ്ജുകളും മലിനീകരണ നിയന്ത്രണ സംവിധാനം നടപ്പിലാക്കിയിട്ടില്ലെന്ന് തെളിഞ്ഞത്.

അഞ്ചു വർഷത്തെ കാത്തിരിപ്പിന് ശേഷം ആലുവ കെഎസ്ആർടി ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം പൂർത്തിയായപ്പോൾ ചുറ്റിലുമുളള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കോമ്പൗണ്ടിലേക്ക് മലിനജലം തള്ളുന്നതായും കണ്ടെത്തി.

കെഎസ്ആർടിസി അധികൃതർ ആലുവ നഗരസഭയിൽ പരാതി പറഞ്ഞെങ്കിലും നടപടി വൈകുകയായിരുന്നു.