രണ്ടുവയസുകാരൻ കിണറ്റിൽ വീണു : രക്ഷിക്കാൻ ഇറങ്ങിയവരും കുടുങ്ങി : കരയ്ക്കുകയറ്റി ഫയർഫോഴ്സ്
Wednesday, October 23, 2024 3:55 AM IST
കോലഞ്ചേരി: കരിമുകളിൽ കിണറിൽ വീണ രണ്ടു വയസുകാരനെയും, രക്ഷിക്കാൻ ഇറങ്ങിയ മൂന്നുപേരേയും ഫയർ ഫോഴ്സ് രക്ഷിച്ചു. ഇന്നലെ രാവിലെ ഒന്പതോടെ വടവുകോട് പുത്തൻ കുരിശ് പഞ്ചായത്ത് രണ്ടാം വാർഡിൽ പാറയിൽ എൽദോസിന്‍റെ മകൻ രണ്ടുവയസുള്ള ആദമാണ് അബദ്ധത്തിൽ വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണത്.

30 അടി താഴ്ചയുള്ള കിണറിൽ ഉദ്ദേശം ആറടിയോളം വെള്ളവുമുണ്ടായിരുന്നു. ഇതിനിടെ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാനിറങ്ങിയ നാട്ടുകാരായ എബിൻ കുര്യാക്കോ, സലീം, ബിജു എന്നിവരും കിണറ്റിലകപ്പെടുകയായിരുന്നു.

കുട്ടിക്ക് കാര്യമായ പരിക്കില്ല. കുട്ടി വീടിന്‍റെ മുറ്റത്ത് നിന്നും നടന്ന് കിണറിന് സമീപം എത്തി, മുകളിലേക്ക് എത്തിവലിഞ്ഞു നോക്കുന്നതിനിടെ വലയുൾപ്പെടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇതുകണ്ട വീട്ടുകാരിൽ ഒരാൾ കയറിലൂടെ പെട്ടെന്ന് കിണറ്റിൽ ഇറങ്ങി കുട്ടിയെ ഉയർത്തിപ്പിടിച്ചതിനാൽ ദുരന്തം ഒഴിവായി.


ഒപ്പം മറ്റ് രണ്ടുപേർ കൂടി ഇറങ്ങി. കിണറ്റിലിറങ്ങിയ എല്ലാവരും സുരക്ഷിതരായി കിണറ്റിലെ ഹോസിലും കയറിലുമെല്ലാം പിടിച്ചു നിൽക്കുകയായിരുന്നു.

പട്ടിമറ്റം ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വലയും റോപ്പും ഉപയോഗിച്ചാണ് കിണറ്റിലകപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് ചന്ദ്രൻ,

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.എം. ബിബി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത് കുമാർ, എസ്. വിഷ്ണു, ഹോം ഗാർഡ് കെ.ജെ. ജേക്കബ്, ഷിജു സോമൻ, കെ. സുനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നത്.