കൊച്ചിയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; ഒമ്പത് പേർക്ക് പരിക്ക്
Wednesday, October 23, 2024 4:17 AM IST
മട്ടാഞ്ചേരി: കൊച്ചിൻ കോളജിലെ തെരഞ്ഞെടുപ്പിനെ ചൊല്ലി കൊച്ചിയിൽ എസ്എഫ്ഐ-കെഎസ്‌യു സംഘർഷം. സംഘർഷത്തിൽ പരിക്കേറ്റ് കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി മർദിച്ചതോടെ ആശുപത്രി പരിസരം സംഘർഷഭൂമിയായി.

കൊച്ചിൻ കോളജിലാണ് ആദ്യം സംഘർഷം തുടങ്ങിയത്. പിന്നീട് അമ്മായിമുക്കിൽ വെച്ചും ഇരു വിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഇതിൽ അഞ്ച് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‌യു പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ഇവരെ കരുവേലിപ്പടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജുൻ, ശബരീഷ്, നിഖിൽ, അൻസാരി, അലിയാർ എന്നീ എസ്എഫ്ഐ പ്രവർത്തകരും അൽ അമീൻ, നഫീദ് എന്നിവർ ഉൾപെടെ നാല് കെഎസ്‌യു പ്രവർത്തകരുമാണ് പരിക്കേറ്റ് ചികിത്സ തേടിയത്.

പരിക്കേറ്റ അർജുൻ, നിഖിൽ എന്നീ എസ്എഫ്ഐ പ്രവർത്തകരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആശുപത്രിയിൽ കയറി അക്രമിച്ചു. അക്രമത്തിൽ ചികിത്സയിൽ കഴിയുന്ന അൽ അമീൻ, നഫീദ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.


അക്രമത്തിൽ ആശുപത്രിയിൽ താഴത്തെ വാർഡിലെ വാതിൽ ചില്ലകൾ തകർന്നു. പ്രശ്നം രൂക്ഷമായതോടെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന മറ്റ് രോഗികളും കൂട്ടിരിപ്പുകാരും പുറത്തേക്ക് ഓടി. കുട്ടികൾ ഉൾപെടെ ഭയന്ന് നിലവിളിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കെഎസ്‌യു പ്രവർത്തകനായ നഫീദിനെ ആശുപത്രി വളപ്പിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ക്രൂരമായി മർദിച്ചതായും പറയുന്നു.

ഇത്തവണത്തെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയുടെ കുത്തക തകർത്ത് കെഎസ്‌യുവിജയിച്ചിരുന്നു. ഇതേത്തുടർന്നുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്.
രാത്രിയിലും ഇരു വിഭാഗവും ആശുപത്രി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണർ പി.ബി കിരണിന്‍റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ആശുപത്രിയിൽ ക്യാന്പ് ചെയ്യുന്നുണ്ട്.