ആക്രമണ കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ
Wednesday, October 23, 2024 4:08 AM IST
വൈപ്പിൻ : കൊടുങ്ങല്ലൂർ സ്വദേശികളായ ദമ്പതികളെ ആക്രമിച്ചതും , പുതുവൈപ്പ് സ്വദേശിയായാ ഓട്ടോ ഡ്രൈവറെയും മകനെയും ആ ക്രമിച്ചതുമായ രണ്ട് വ്യത്യസ്ഥകേസുകളിൽ സഹോദരൻമാർ അറസ്റ്റിൽ. വളപ്പ് വേട്ടുവ കോളനിയിൽ കിഴക്കേ പേരെ ത്താൻ വീട്ടിൽ ബാബുവിന്‍റെ മകൻ അർജുൻ (20), സഹോദരങ്ങളായ അതുൽ(24), ആദിഷ് (22) എന്നിവരെ ഞാറക്കൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

20 ന് രാത്രി കൊടുങ്ങല്ലൂർ കൂളിമുട്ടം സ്വദേശി നജ്മലും ഭാര്യയും വളപ്പ് ബീച്ചിൽ വന്ന് തിരികെ ഓട്ടോയിൽ പോകുമ്പോൾ കോളനി ഭാഗത്ത് വച്ച് അർജുൻ ആണ് ആക്രമിച്ചത്. കൂടാതെ പുതുവൈപ്പിൽ വച്ച് മൂന്ന് പ്രതികളും ചേർന്ന് ഓട്ടോഡ്രൈവറായ അനിൽകുമാറിനെയും ഇയാളുടെ മകൻ അമലിനെയും ആക്രമിച്ചതാണ് രണ്ടാമത്തെ കേസ്.

രണ്ടു സംഭവങ്ങളിലും പരാതി ലഭിച്ചതിനെ തുടർന്ന് ഞാറക്കൽ സിഐ സുനിൽ തോമസ്, എസ്ഐ അഖിൽ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്.


നേരത്തെ ഒരു ബന്ധുവിനെ ഹെൽമറ്റുകൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിലും ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അതേസമയം പ്രതികൾ പരാതിക്കാരായ വേറൊരു ആക്രമണ കേസിൽ പോലീസ് ഏകപക്ഷീയമായി എതിർകക്ഷികൾക്ക് അനുകൂല നിലപാട് സ്വീകരിച്ചതായി പ്രതിയുടെ മാതാവ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ആക്രമണത്തിൽ പരിക്കേറ്റ മക്കൾക്ക് പോലീസിന്‍റെ സമ്മർദ്ദം മൂലം ഞാറക്കൽ സർക്കാരാശുപത്രിയിൽ ചികിത്സ നിഷേധിച്ചതായും ഇവർ പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിനെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. കേസ് സംബന്ധിച്ച് ഡിവൈഎസ്പിയെക്കൊണ്ട് അന്വേഷണം നടത്തിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.