ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് വരിനിൽക്കാൻ ക്യൂ കോംപ്ലക്സ് നിർമിക്കണം
Friday, July 12, 2024 1:09 AM IST
ഗുരുവായൂർ: ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ വരിനിൽക്കാൻ അത്യാധുനിക ക്യു കോംപ്ലക്സ് ഉടൻ നിർമിക്കണമെന്നാവശ്യപ്പെട്ട് ഗുരുവായൂർ മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ വിവിധ സംഘടനകൾ ദേവസ്വത്തിനു നിവേദനം നൽകി.

ക്യു കോംപ്ലക്സ് നിർമിക്കുന്നതിനായാണ് തെക്കേനടയിൽ സ്ഥലം ഏറ്റെടുത്തത്. മാറിവരുന്ന ഭരണസമിതികൾ പല സ്ഥലങ്ങളിൽ ക്യൂ കോംപ്ലക്സ് വിഭാവനം ചെയ്തെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

ക്ലോക്ക് റൂം, വഴിപാട് ശീട്ടാക്കൽ ,ടോയ്‌ലറ്റ്, ലഘു ഭക്ഷണശാല എന്നിവ ഉൾപ്പെട്ട ക്യൂ കോംപ്ലക്സ് നിർമിച്ച് ഭക്തരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി, എംഎൽഎ, ദേവസ്വം മന്ത്രി എന്നിവർക്കും ഈ ആവശ്യമുന്നയിച്ച് നിവേദനം നിൽകും. മർച്ചന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ്് ടി.എൻ. മുരളി, ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് ജി.കെ. പ്രകാശൻ, സെക്രട്ടറി മോഹനകൃഷ്ണൻ ഓടത്ത്, ചേംബർ ഓഫ് കൊമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത് എന്നിവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്.

ഗുരുവായൂരിലെ ഒൻപതു സം ഘടനകൾ സംയുക്തമായാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്.