മഴ, മലവെള്ളപ്പാച്ചിൽ
Tuesday, July 30, 2024 2:01 AM IST
പത്താഴക്കുണ്ട്, പീച്ചി,
വാഴാനി ഡാമുകളുടെ
ഷട്ടറുകൾ തുറന്നു

തൃശൂർ: വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കാൻ പത്താഴക്കുണ്ട്, പീച്ചി, വാഴാനി ഡാമുകളുടെ ഷട്ടറുകൾ തുറന്നു. പത്താഴക്കുണ്ട് ഡാമിന്‍റെ മൂന്നു സ്പിൽവേ ഷട്ടറുകൾ രണ്ടു സെന്‍റീമീറ്റർ വീതമാണു തുറന്നത്. പത്താഴക്കുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണം.

പീച്ചി ഡാമിന്‍റെ നാലു സ്പിൽവേ ഷട്ടറുകള്‍ ഘട്ടംഘട്ടമായി 7.5 സെന്‍റീമീറ്റര്‍ വീതം തുറന്നു. രാത്രിയോടെ മഴകൂടിയപ്പോൾ 30 സെന്‍റീമീറ്ററിലേക്ക് ഉയർത്തി. മഴ തീവ്രമായാൽ തുടർന്നും ഘട്ടംഘട്ടമായി ഷട്ടറുകൾ ഉയർത്താൻ സാധ്യതയുണ്ട്. മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണം.

വാഴാനി ഡാമിന്‍റെ നാലു സ്പിൽവേ ഷട്ടറുകൾ മൂന്ന് സെന്‍റീമീറ്റർകൂടി ഉയർത്തി എട്ടു സെന്‍റീമീറ്ററാക്കി. വടക്കാഞ്ചേരി പുഴയിലേക്കു അധികജലം ഒഴുകുന്നതിനാൽ പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നു ജില്ലാ കളക്ടർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ അറിയിച്ചു.

എച്ചിപ്പാറയിലും
പാലപ്പിള്ളിയിലും
മലവെള്ളപ്പാച്ചിൽ

പാലപ്പിള്ളി: കനത്തമഴയിൽ പാലപ്പിള്ളി, എച്ചിപ്പാറ പ്രദേശത്ത് മലവെള്ളപ്പാച്ചിൽ. എച്ചിപ്പാറ സ്കൂളിനു സമീപത്തെ തോട് കരകവിഞ്ഞു. സമീപത്തെ വീടുകളിലും പറമ്പുകളിലും വെള്ളം ഇരച്ചുകയറി. കലങ്ങിയ ചെളിവെള്ളമാണ് കുത്തിയൊലിച്ചു വന്നത്. അതാേടെ നാട്ടുകാർ ഉരുൾപൊട്ടിയെന്ന ആശങ്കയിലായി. 15 മിനിറ്റോളം ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.


കനത്ത നീരൊഴുക്കിൽ എച്ചിപ്പാറ ചക്കുങ്ങൽ നസീറിന്‍റെ വീട്ടുമതിൽ തകർന്നു. പൂവത്തിങ്കൽ അയൂബിന്‍റെ വീട്ടിലും എച്ചിപ്പാറ മദ്രസയിലും വെള്ളം കയറി. താമസിയാതെ പാലപ്പിള്ളി സെന്‍ററിലേക്ക് മലവെള്ളം കുത്തിയൊലിച്ചെത്തി. കൊച്ചിൻ മലബാർ റബ്ബർ എസ്റ്റേറ്റിലെ കാനകൾ കവിഞ്ഞാണു സെന്‍ററിൽ വെള്ളമെത്തിയത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന മഴയിൽ റോഡ് വെള്ളക്കെട്ടിലായി.

ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായി. തോട്ടത്തിലെ കാനകൾ വേണ്ടവിധം ശുചീകരിക്കാത്തതു വെള്ളക്കെട്ടിനു കാരണമാകുന്നതെന്ന് ആരോപണമുണ്ട്. രാത്രിയിൽ മഴ കനത്താൽ കൂടുതൽ പ്രദേശത്തേക്കു വെള്ളമെത്തുമെന്നാണു നാട്ടുകാരുടെ ആശങ്ക. ഉയർന്ന ഭാഗങ്ങളിൽ നിന്നെത്തുന്ന വെള്ളം തോട്ടത്തിലെ കാനകളിലൂടെ ഒഴുക്കിവിടാൻ കമ്പനി അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുത്തിയൊഴുകിയെത്തുന്ന വെള്ളം റോഡ് തകരാൻ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. കോടികൾ ചെലവഴിച്ച് മാസങ്ങൾക്കു മുൻപാണ് പാലപ്പിള്ളി ചിമ്മിനി ഡാം റോഡ്‌ നവീകരിച്ചത്.

ചിമ്മിനി ഡാമിൽ
ജലനിരപ്പ് ഉയർന്നു

പാലപ്പിള്ളി: മഴ ശക്തമായതോടെ ചിമ്മിനി ഡാമിൽ ജലനിരപ്പ് ഉയർന്നു. തിങ്കളാഴ്ച രാവിലെ 67.90 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. 91.98 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഡാമിൽ സംഭരിച്ചിരിക്കുന്നത്. ഇത് ചിമ്മിനിയുടെ മൊത്തം സംഭരണ ശേഷിയുടെ 60.69 ശതമാനമാണ്.

മഴ ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ നാലു ദിവസത്തിനകം ജലനിരപ്പ് ഡാം സുരക്ഷ അഥോറിറ്റിയുടെ നിർദേശ പ്രകാരമുള്ള റൂൾ കർവിലെത്തും.