ജൽജീവൻ പദ്ധതിക്കായി പാതയോരങ്ങളിൽ കുഴിയെടുത്തു; അപകടങ്ങൾ നിത്യസംഭവം
Tuesday, July 30, 2024 2:01 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ അന്നമനട - അഷ്ടമിച്ചിറ റോഡിന്‍റെ പാതയോരങ്ങളിൽ ജൽജീവൽ പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുത്തതുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു നിത്യസംഭവമായി മാറി.

ഞായാഴ്ച രാത്രി വൈന്തല കമ്പനിപ്പടിക്കു സമീപം രണ്ടു തീർഥാടന ബസുകളുടെ ടയറുകൾ കുഴിയിലേക്കു താഴ്ന്നുപോയതുമൂലം തീർഥാടകർ ബുദ്ധിമുട്ടിലായി. പ്രദേശവാസികളുടെയും ക്രെയിനിന്‍റെയും സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണു വാഹനം ഉയർത്താനായത്.

പാളയംപറമ്പ്, കല്ലൂർ, വൈന്തല മേഖലകളിൽ ഒരുവശം അഞ്ചടിയോളം താഴ്ത്തി കുഴിയെടുത്തിട്ടും ശരിയായ രീതിയിൽ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് വാർഡ്‌ മെമ്പർ കെ.സി. മനോജ് ആരോപിച്ചു. പൊളിച്ചഭാഗം ടാറിംഗ് നടത്തുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. നിർമാണ പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നവർ കരാർ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്നാണു പരാതി.


പൈപ്പ്‌ലൈൻ സ്ഥാപിച്ച പലയിടങ്ങളിലും ഡ്രെയ്നേജ് സംവിധാനം തകരാറിലായതിനാൽ ചെറിയ മഴയ്ക്കുപോലും വെള്ളക്കെട്ട് രൂപപ്പെടുകയാണ്. വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും വിഷയത്തിൽ ക്രിയാത്മകമായി ഇടപെട്ടു പരിഹാരം കാണണമെന്നാണു ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.