പെരുമഴ മാറി; വെള്ളം ഇറങ്ങിയില്ല
Saturday, August 3, 2024 1:06 AM IST
ഇരിങ്ങാലക്കുട: ഇന്നലെ മഴ മാറിനിന്നിട്ടും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം നേരിയ തോതില്‍ മാത്രമാണ് ഇറങ്ങി തുടങ്ങിയത്. കരുവന്നൂര്‍ പുഴയിലെ ജല നിരപ്പിനും കാര്യമായ കുറവ് വന്നീട്ടില്ല. കാട്ടൂര്‍ പഞ്ചായത്തില്‍ പടിഞ്ഞാറന്‍ മേഖല യിലും പാടശേഖരങ്ങളിലും വെള്ളം കൂടുകയാണ്. എന്നാല്‍ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ ഗതാഗതം ഇതുവരെയും പുനഃസ്ഥാപിക്കാനായിട്ടില്ല. മൂര്‍ക്കനാട് സെന്‍റര്‍ - കാറളം, കാറളം - കരാഞ്ചിറ നന്തി റോഡ്, ആനന്ദപുരം - മാപ്രാണം ചാത്തന്‍ മാസ്റ്റര്‍ റോഡ് എന്നിവയാണ് വെള്ളം കയറി ഗതാഗതം തടസപ്പെട്ട പ്രധാന റോഡുകള്‍.

ഇരിങ്ങാലക്കുട നഗരസഭ, കാറളം, കാട്ടൂര്‍, പടിയൂര്‍, മുരിയാട് പഞ്ചായത്തുകളിലായി നിരവധി കുടുംബങ്ങളാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്.

ഇരിങ്ങാലക്കുട നഗരസഭയില്‍ മൂര്‍ക്കനാട്, ഒമ്പതുമുറി കോളനി, കൊക്കരിപ്പള്ളം, മാപ്രാണം, തളിയക്കോണം, പീച്ചംപിള്ളി കോളനി, കുന്നുമ്മക്കര, കൊറ്റിലങ്ങപ്പാടം ഭാഗങ്ങളില്‍ വെള്ളക്കെട്ട് തുടരുകയാണ്. കെഎല്‍ഡിസി കനാലില്‍ വെള്ളം ഉയര്‍ന്നത് താമരപ്പള്ളം വഴി കച്ചേരി, മയ്യാര്‍ പ്രദേശങ്ങളെ വെള്ളക്കെട്ടിലാക്കി. പുത്തന്‍തോട് പാലത്തിനു പടിഞ്ഞാറുഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് നാലുവീട്ടുകാര്‍ ബന്ധുവീടുകളിലേക്കും രണ്ടു വീട്ടുകാര്‍ സമീപത്തെ വീടുകളിലേക്കും മാറി.

കരുവന്നൂര്‍ സെന്‍റ് ജോസഫ്‌സ് സ്‌കൂള്‍, മാപ്രാണം സെന്‍റ് സേവിയേഴ്‌സ് എല്‍പി സ്‌കൂള്‍, ജവഹര്‍ കോളനിയിലെ പകല്‍വീട് എന്നിവിടങ്ങളിലാണു ക്യാമ്പുകള്‍ പ്രവര്‍ ത്തിക്കുന്നുണ്ട്. കാറളം പഞ്ചായത്തില്‍ കാറളം എല്‍പി സ്‌കൂള്‍, കാറളം ഹൈസ്‌കൂള്‍, താണിശേരി ഡോളേഴ്‌സ് ചര്‍ച്ച് എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്‍പി സ്‌കൂളില്‍ 100 പേരും ഹൈസ്‌കൂളില്‍ 46 പേരും ഡോളേഴ്‌സ് ചര്‍ച്ചില്‍ എട്ടുപേരു മാണുള്ളത്.

കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറ സെന്‍റ് സേവിയേഴ്‌സ് ഹൈസ്‌കൂളിലും കാട്ടൂര്‍ പോംപെ സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മുരിയാട് പഞ്ചായ ത്തില്‍ പുല്ലൂര്‍ മേഖലയില്‍പ്പെട്ട എട്ടുവാര്‍ഡുകളില്‍ ആറെണ്ണത്തിലും താഴ്ന്ന പ്രദേശ ങ്ങളില്‍ വെള്ളം കയറി. പുല്ലൂര്‍ എസ്എന്‍ജിഎസ് എല്‍പി സ്‌കൂളിലും ചേര്‍പ്പംകുന്ന് അയ്യങ്കാളി സാംസ്‌കാരിക നിലയത്തിലും ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്.

പടിയൂര്‍ പഞ്ചായത്തില്‍ കാക്കാത്തുരുത്തി, കരിംതറ, കൂത്തുമാക്കല്‍ എന്നിവിടങ്ങളി ലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്‌കൂളിലെ ക്യാമ്പില്‍ അഞ്ചു കുടുംബങ്ങളില്‍നിന്നായി 12 പേരാണുള്ളത്.

കയ്പമംഗലത്ത് വീട്
തകർന്നുവീണു

വഴിയമ്പലം: കയ്പമംഗലത്ത് വീട് തകർന്നുവീണു. കയ്പമംഗലം പതിമൂന്നാം വാർഡിൽ വഴിയമ്പലം കാരാപ്പുള്ളി ക്ഷേത്രത്തിനുസമീപം പട്ടത്ത് കണ്ണന്‍റെ വീടാണു തകർ ന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവം. ഓടുമേഞ്ഞ വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നു.
ഈസമയം വീട്ടുകാർ തറവാട്ടിലേക്ക് പോയിരിക്കയായിരുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി.

കൂളിമുട്ടത്ത് വീടിനു മുകളിലേക്ക് കവുങ്ങ് വീണു

കൂളിമുട്ടം: കനത്ത മഴയിലും കാറ്റിലും മതിലകം കൂളിമുട്ടത്ത് വീടിനു മുകളിലേക്ക് കവുങ്ങ് വീണു. മതിലകം പഞ്ചായത്തിലെ മൂന്നാം വാർഡിൽ മതിലകത്തുവീട്ടിൽ അബ്ദുൾ ജബ്ബാർ ഭാര്യ സുഹറാബിയുടെ വീടിനു മുകളിലാണ് കഴിഞ്ഞ ദിവസം രാത്രി കവുങ്ങ് വീണത്. ഓടുപൊട്ടി ദേഹത്തേക്ക് വീണപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് വീട്ടമ്മ പറഞ്ഞു. സംഭവസമയം സുഹറാബിയും മക്കളുമാണു വീട്ടിൽ ഉണ്ടായിരുന്നത്. മേൽക്കൂരയുടെ കുറെ ഭാഗത്തെ ഓട് പൊട്ടിപ്പോയിട്ടുണ്ട്. വാർഡ് മെമ്പർ ഒ.എസ്.ശരീഫ, വില്ലേജ് ഓഫീസർ വിനായകൻ ഉൾപ്പടെയുള്ളവർ സംഭവസ്ഥലത്തെത്തിയിരുന്നു.