മ്മ്ടെ രാഗം തിയേറ്റർ അന്പതാംപിറന്നാളിലേക്ക്
Tuesday, July 30, 2024 2:01 AM IST
സ്വന്തം ലേഖകൻ

തൃശൂർ: മ്മ്ടെ രാഗം തിയേറ്ററിന് അടുത്തമാസം അന്പതാം പിറന്നാളാണ്. തൃശൂരിന്‍റെ സിനിമാക്കാഴ്ചകൾക്ക് എന്നും പുതുവിസ്മയങ്ങൾ സമ്മാനിച്ചിട്ടുള്ള രാഗത്തിന്‍റെ അന്പതാം പിറന്നാൾ, ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് തൃശൂരിലെ സിനിമാപ്രേമികൾ.

കേരളത്തിലെ മികച്ച 10 തിയേറ്ററുകളുടെ പട്ടികയിൽ എക്കാലവും തൃശൂർ രാഗം ഇടംപിടിച്ചിട്ടുണ്ട്. കാഴ്ചകൊണ്ടും ശബ്ദംകൊണ്ടും എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന സജ്ജീകരണങ്ങളാണ് രാഗത്തിലുള്ളത്. തലമുറകൾ പലതും കൈമാറിവന്നപ്പോഴും ഉടമ മാറിയപ്പോഴും രാഗം എന്നും തലയെടുപ്പോടെ തൃശൂരിന്‍റെ അഭിമാനമായി നിലകൊണ്ടു.

1974ൽ കെ.ജെ. ഫ്രാൻസിസാണ് രാഗം തിയേറ്റർ തുറന്നത്. 1974 ഓഗസ്റ്റ് 24-നു രാഗത്തിൽ പ്രദർശിപ്പിച്ച ആദ്യചിത്രമായിരുന്നു രാമു കാര്യാട്ടിന്‍റെ നെല്ല് . സിനിമയുടെ അന്പതാംദിവസത്തെ വിജയാഘോഷത്തിനു പ്രേംനസീർ, ജയഭാരതി, അടൂർ ഭാസി, ശങ്കരാടി, രാമു കാര്യാട്ട് തുടങ്ങിയ പ്രമുഖർ തിയേറ്ററിലെത്തി.

തൃശൂരിലെ അക്കാലത്തെ ഏറ്റവും വലിയ കെട്ടിടമായിരുന്നു രാഗം തിയേറ്റർ. 1100-ലധികം സീറ്റുകളുള്ള രാഗം അന്ന് സീറ്റിംഗ് കപ്പാസിറ്റിയുടെ കാര്യത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിയേറ്ററുകളിൽ ഒന്നായിരുന്നു. അന്നത്തെ നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ചാണ് തിയേറ്റർ ആരംഭിച്ചത്. എല്ലാ ഷോയും പ്രദർശിപ്പിക്കുന്നതിനുമുന്പ് ഒരു ഇംഗ്ലീഷ് ഗാനത്തിന്‍റെ സംഗീതത്തോടെ സ്ക്രീൻ കർട്ടൻ ഉയർത്തുന്ന പതിവ് രാഗത്തിലാണ് ആരംഭിച്ചത്.

ജോർജ് നേരേപറന്പിൽ തിയേറ്റർ വാങ്ങിയപ്പോൾ രാഗത്തിന്‍റെ പേര് ജോർജേട്ടൻസ് രാഗം എന്നാക്കി. 2015 ഫെബ്രുവരി എട്ടിന്, തിയേറ്റർ നിലനിർത്തി പുതിയ വ്യവസായസമുച്ചയം നിർമിക്കുന്നതിനായി തിയേറ്റർ അടച്ചു. ആമയും മുയലും എന്ന ചിത്രമാണ് അവസാനമായി പ്രദർശിപ്പിച്ചത്. പിന്നീട് 2018 ഒക്ടോബർ 10 നു വലിയ നവീകരണത്തിനുശേഷം കായംകുളം കൊച്ചുണ്ണിയുടെ പ്രദർശനത്തോടെ രാഗം വീണ്ടും തുറന്നു. നിലവിലുള്ള 1100 സീറ്റുകൾ വീതികൂട്ടി വിശാലമാക്കി 800 സീറ്റുകളായി ചുരുങ്ങി.


മലയാളസിനിമയിൽ സംഭവിച്ച എല്ലാ ചരിത്രസംഭവങ്ങൾക്കും രാഗം സാക്ഷിയായിട്ടുണ്ട്. മലയാളസിനിമയിലെ സാങ്കേതികപുതുമകളും പരീക്ഷണങ്ങളും എല്ലാം രാഗത്തിലാണ് പ്രേക്ഷകർ കണ്ടത്. ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അന്പു, ആദ്യത്തെ 70 എംഎം ചിത്രം പടയോട്ടം, ആദ്യത്തെ ത്രീഡി സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിച്ചു. ഷോലെ, ബെൻഹർ, ടൈറ്റാനിക് തുടങ്ങിയ ചിത്രങ്ങൾ അതിന്‍റെ എല്ലാ സൗന്ദര്യത്തോടെയും കാണാൻ രാഗം പ്രേക്ഷകർക്കു വഴിയൊരുക്കി. ടൈറ്റാനിക് 140 ദിവസമാണ് പ്രദർശിപ്പിച്ചത്.
കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സിനിമാപ്രേമികൾ ഒരുതവണയെങ്കിലും തൃശൂർ രാഗത്തിൽ സിനിമ കണ്ടിട്ടുണ്ട്. മുകളിലേക്കു പിരിഞ്ഞുവളഞ്ഞുപോകുന്ന ഗോവണിയും, ആനയും താമരക്കുളവും എല്ലാം സെറ്റ് ചെയ്ത ഇന്‍റീരിയർ ഡെക്കറേഷനും രാഗത്തിന്‍റെ എക്കാലത്തെയും അദ്ഭുതക്കാഴ്ചകൾ.

രാഗം തിയേറ്ററിനൊരു മണമുണ്ട്. എസിയുടെ കുളിർമയിൽ സ്പ്രേ ചെയ്യുന്ന ഫ്രഷ് എയറിന്‍റെ മണം. സിനിമ കഴിഞ്ഞു തിയേറ്റർ വിട്ടിറങ്ങി വീട്ടിലെത്തിയാലും ഒരുപാടുനേരം അതു വസ്ത്രത്തിലും ശരീരത്തിലും തങ്ങിനിൽക്കും.

അതുകൊണ്ടുതന്നെ നുണപറഞ്ഞു രാഗത്തിൽ സിനിമ കാണാൻപോക്ക് എളുപ്പമല്ല. മണത്തു കണ്ടുപിടിക്കാൻ പറ്റും, രാഗത്തിൽനിന്നാണ് വരുന്നത് എന്ന്. അങ്ങനെ സിനിമാക്കാഴ്ചയുടെ ഭംഗിയും സുഗന്ധവും പേറി തൃശൂർ രാഗം അന്പതാം പിറന്നാളിന്‍റെ ആഘോഷത്തിനു ഒരുങ്ങുകയാണ്.