അതിവർഷം...വ്യാപക നാശം
Wednesday, July 31, 2024 6:59 AM IST
എരുമപ്പെട്ടി

ശക്തമായ മഴയിൽ എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിൽ വെള്ളപ്പൊക്കം.
വടക്കാഞ്ചേരി - കേച്ചേരിപ്പുഴ കരകവിഞ്ഞൊഴുകുന്നതിനെ തുടർന്ന് എരുമപ്പെട്ടി, നെല്ലുവായ്, പഴവൂർ, തയ്യൂർ, കോട്ടപ്പുറം, കുണ്ടന്നൂർ, മുട്ടിക്കൽ, വെള്ളറക്കാട്, പാത്രമംഗലം, പുലിയന്നൂർ ഭാഗങ്ങളിൽ വെള്ളംകയറി. വെള്ളക്കെട്ടിലകപ്പെട്ട നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

ബന്ധുവീടുകളിലേക്കും സ്കൂളുകൾ, അങ്കണവാടികൾ, ക്ഷേത്രങ്ങൾ, പള്ളികൾ ഉൾപ്പടെയുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. വാഴാനി ഡാം തുറന്നതോടെ പുഴയിൽ ജലനിരപ്പ് ഉയരുകയും ശക്തമായ ഒഴുക്ക് അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിൽ എരുമപ്പെട്ടി, പഴവൂർ, നെല്ലുവായ്, കുണ്ടന്നൂർ, വെള്ളറക്കാട് മനപ്പടി എന്നിവടങ്ങിൽ വെള്ളംകയറി ഗതാഗതം സ്തംഭിച്ചു. ആളുയരത്തിലാണ് നെല്ലുവായ് റോഡിൽ വെള്ളം ഒഴുകുന്നത്. എരുമപ്പെട്ടി - വേലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തയ്യൂർ ആലുക്കൽ ചിറ പാലത്തിന് മുകളിലൂടെയാണ് പുഴ ഒഴുകുന്നത്. പുഴ ദിശമാറി ഒഴുകി പാലത്തിന് സമീപത്തുള്ള അഞ്ചു വീടുകളിൽ വെള്ളംകയറി. ഇവരെ മാറ്റിപാർപ്പിച്ചു.

നെല്ലുവായ് പാടശേഖരത്തിന് സമീപമുള്ള പത്തുവീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ടിൽ അകപ്പെട്ട കുടുബങ്ങളെ കുന്നംകുളത്ത് നിന്നെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ടീമും വാർഡ് മെമ്പർ എം.സി. ഐജുവിന്‍റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. നെല്ലുവായ് നമ്പ്രത്തും കോട്ടപ്പുറത്തും വെള്ളത്തിൽ അകപ്പെട്ട കുടുംബങ്ങളെ ഫയർ ആൻഡ് റെസ്ക്യൂ ടീമും നാട്ടുകാരുംചേർന്ന് രക്ഷപ്പെടുത്തി. നെല്ലുവായിൽ വെള്ളം കയറിയതിനെ തുടർന്ന് മരത്തിൽ കയറിയിരിക്കുകയായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളായ തൊഴിലാളികളേയും ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ നാട്ടുകാരായ രണ്ടുപേരേയും ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി.

എരുമപ്പെട്ടി കിഴക്കെ ഭാഗത്തുള്ള വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും വെള്ളം കുത്തിയൊഴുകുന്ന അവസ്ഥയാണ്. വ്യാപാര സ്ഥാപനങ്ങളിലെ ഗൃഹോപകരണങ്ങൾ ഒഴുകിപ്പോയി. വീട്ടുകാരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. വേലൂർ പഴവൂരിൽ പാടശേഖരത്തിനും ഫോറസ്റ്റ് സ്റ്റേഷനും സമീപം താമസിക്കുന്നവരുടെ വീടുകളിലേക്ക് വെള്ളംകയറി. ശക്തമായ ഒഴുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. പ്രദേശത്തുള്ള 50 കുടുംബങ്ങളേയും അയ്യപ്പൻകാവിന് സമീപമുള്ള ഫ്ലാറ്റിലെ കുടുംബങ്ങളേയും വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. അയ്യപ്പൻകാവ് ക്ഷേത്രം ഓഡിറ്റോറിയത്തിലേക്ക് ജുമാ മസ്ജിദ് മദ്റസ ഹാളിലേക്കും ബന്ധുവീടുകളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. തയ്യൂർ ലോകരത്തിക്കാവ് പരിസരത്തുനിന്ന് അഞ്ച് കുടുംബങ്ങളേയും പുലിയന്നൂർ മുട്ടിപ്പാലത്തിന് സമീപത്തുനിന്ന് മൂന്ന് കുടുംബങ്ങളേയും തയ്യൂർ സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി.

എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം ഷാപ്പിൽ കുടുങ്ങിയ കുറ്റിക്കാട്ടിൽ യാക്കോബിനെ രക്ഷപ്പെടുത്തി. എരുമപ്പെട്ടി ഉമിക്കുന്നിൽ ആനറ്റംപറമ്പിൽ രവിയുടെ വീടിനുപിന്നില്‌ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബം മാറിത്താമസിച്ചു. ശക്തമായ രീതിയിൽ വെള്ളമൊഴുക്കുമുണ്ട്. എരുമപ്പെട്ടി അയ്യപ്പൻകാവിന് സമീപവും യത്തീംഖാനയ്ക്ക് സമീപവും താമസിക്കുന്ന അഞ്ച് കുടുംബങ്ങളെ വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. എരുമപ്പെട്ടി മൃഗാശുപത്രി ഭാഗികമായി വെള്ളംമൂടി.

കുന്നംകുളം ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ അജീഷ്, ആദർശ്, ശ്യാം, ടോണി ജോസ്, ഗോഡ്സൺ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി.

വടക്കാഞ്ചേരി

വടക്കാഞ്ചേരിയും സമീപപ്രദേശങ്ങളും വെള്ളത്തിനടിയിലായി. വിവിധ ഇടങ്ങളിൽ വീടുകളിലും റോഡുകളിലും വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിലും, തെക്കുംകര പഞ്ചായത്തിലും ക്യാമ്പുകൾ ആരംഭിച്ചു.

വാഴാനി ഡാമിന്‍റെ നാലു ഷട്ടറുകളും 110 സെന്‍റീമീറ്റർ വീതം ഉയർത്തി. ഷട്ടറുകൾ കൂടുതൽ ഉയർത്തിയതിനെതുടർന്ന് വിരുപ്പാക്ക, കരുമത്ര, മണലിത്തറ, പുന്നംപറമ്പ് പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇരട്ടക്കുളങ്ങരയിൽ മണ്ണിടിഞ്ഞു വീണതിനെതുടർന്ന് സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു.വടക്കാഞ്ചേരി മേൽപ്പാലം റോഡിൽ മണ്ണിടിഞ്ഞു റോഡിലേക്കുവീണു. മുകളിലുള്ള വീട് ഇടിഞ്ഞ് താഴേക്കുവീഴാവുന്ന അപകടാവസ്ഥയിലാണ്.

കുറാഞ്ചേരി ബൈപാസിലും മണ്ണിടിച്ചിൽ ഉണ്ടായി. ഓട്ടുപാറ- വാഴാനി റോഡിലും ബസ് സ്റ്റാൻഡ് പരിസരത്തും വെള്ളം കയറി. ഉത്രാളിക്കാവ് ക്ഷേത്രം പൂർണമായും വെള്ളത്തിൽ മുങ്ങി. ഓട്ടുപാറ വാഴാനി റോഡിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. വടക്കാഞ്ചേരി ടൗണിനോടു ചേർന്നുള്ള ചാലിപ്പാടം, ഡിവൈൻ ആശുപത്രി, സ്കൂൾഗ്രൗണ്ട്, മാരാത്തുകുന്ന്, പുല്ലാനിക്കാട്, കുമരനെല്ലൂർ മംഗലം, കല്ലംകുണ്ട് പ്രദേശങ്ങളിൽ വെള്ളം കയറി.നിരവധി ഓഫീസുകളിലും ആശുപത്രികളിലും വെള്ളം കയറിയതിനെതുടർന്ന് പ്രവർത്തനം സ്തംഭിച്ചു.

മാരാത്തുകുന്ന് വെള്ളക്കെട്ടിൽ കുടുങ്ങിയ താമസക്കാരെ ഫയർഫോഴ്സ് എത്തി ഫൈബർ ബോട്ടുകളിൽ രക്ഷപ്പെടുത്തി. ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെതുടർന്ന് പുന്നംപറമ്പ് ഒറ്റപ്പെട്ടു.


പുതുക്കാട്

കനത്തമഴയില്‍ പുതുക്കാട് മേഖലയില്‍ മൂന്നുവീടുകള്‍ തകര്‍ന്നു. അളഗപ്പനഗര്‍ പഞ്ചായത്തില്‍ രണ്ട് വീടുകളും വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഒരു വീടുമാണ് തകര്‍ന്നത്.

വരന്തരപ്പിള്ളി മാട്ടുമല പണിക്കാടന്‍ അയ്യപ്പന്‍ ഭാര്യ രാധയുടെ ഓടിട്ട വീടിനുമുകളില്‍ തെങ്ങുവീണാണ് വീട് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. വരാക്കര ചുക്കിരിക്കുന്നില്‍ ചീനത്ത് അഭിലാഷ്, പൂക്കോട് വെളുത്തേടത്ത് ചന്ദ്രിക എന്നിവരുടെ വീടുകളും ശക്തമായ മഴയില്‍ തകര്‍ന്നുവീണു.

അപകടംനടക്കുന്ന സമയത്ത് അഭിലാഷിന്‍റെ അമ്മയും ഭാര്യയും മൂന്നുകുട്ടികളും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചന്ദ്രികയുടെ വീട് ആള്‍താമസമില്ലാത്തതായിരുന്നു. വീട് പൂര്‍ണമായും തകര്‍ന്നുവീണു.

തിരുവില്വാമല

കനത്തമഴയിൽ ഭാരതപ്പുഴയും ഗായത്രിപ്പുഴയും കരകവിഞ്ഞതിനെ തുടർന്ന് തിരുവില്വാമലയിൽ നിരവധി വീടുകളിൽ വെള്ളംകയറി. നൂറ്റിഒൻപതോളം പേരെ തിരുവില്വാമല പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലാക്കി.

ഗായത്രിപ്പുഴ കരകവിഞ്ഞ് പഴയന്നൂർ - ലക്കിടി സംസ്ഥാനപാതയിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ലക്കിടി റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി ഇന്നലെ അടച്ചിട്ടതോടെ തിരുവില്വാമല പഞ്ചായത്ത് ഒറ്റപ്പെട്ടു. മൂന്നുഭാഗവും പുഴകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് തിരുവില്വാമല പഞ്ചായത്ത് . ഇന്നലെ ഒറ്റപ്പാലത്തെ ആശുപത്രിൽ എത്തിക്കേണ്ട രോഗിയെ ചുമന്നാണ് റെയിൽ ഗേറ്റ് കടത്തി ആശുപത്രിയിലെത്തിച്ചത്. പുനർജനി സ്കൂളിലെ ക്യാമ്പിൽ 71 പേരും ബഡ്സ് സ്കൂളിൽ 14 പേരും കുത്താമ്പുള്ളി യുപി സ്കൂളിൽ പാലം പണിക്കുവന്ന 24 അന്യസംസ്ഥാന തൊഴിലാളികളുമാണ് ക്യാമ്പുകളിൽ കഴിയുന്നത്.

വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെയാണ് ഇവർക്കുള്ള ഭക്ഷണവും താമസസൗകര്യവും പഞ്ചായത്ത് ഒരുക്കിയത്. പഴമ്പാലക്കോട് കൂട്ടുപാതയ്ക്കു സമീപം പാടവും തോടും കവിഞ്ഞ് റോഡ് വെള്ളത്തിനടിയിലായി. പഞ്ചായത്തിലെ നിരവധി പാടശേഖരങ്ങൾ കനത്ത മഴയിൽ വെള്ളത്തിലായി.

വരന്തരപ്പിള്ളി

വരന്തരപ്പിള്ളി - ചിമ്മിനി ഡാം റോഡില്‍ ഗതാഗതംനിലച്ചു. കുട്ടോലിപാടം നിറഞ്ഞ് റോഡില്‍ വെള്ളം ഉയര്‍ന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയായി.

ഉച്ചതിരിഞ്ഞ് ബസുകളും വലിയ വാഹനങ്ങളും മാത്രമാണ് കടന്നുപോയത്. കൂടുതല്‍ വെള്ളം ഉയര്‍ന്നാല്‍ ബസ് സര്‍വീസും നിര്‍ത്തിവയ്ക്കേണ്ട സ്ഥിതിയാകും. വരന്തരപ്പിള്ളി പഞ്ചായത്തിലെ ചില റോഡുകളിലും വെള്ളംകയറിയ നിലയിലാണ്. മുപ്ലിയം വാസുപുരം റോഡില്‍ കുഞ്ഞക്കര പാലത്തിന് സമീപം റോഡില്‍ വെള്ളം കയറിയതുമൂലം ഗതാഗതംനിലച്ചു. മുപ്ലിയം അന്ത്യംപാടം റോഡിലെ പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകുന്നത്. കച്ചേരിക്കടവ് പാലം റോഡ്, കുട്ടോലിപ്പാടം റൊട്ടിപ്പടി റോഡ് എന്നിവിടങ്ങളിലും വെള്ളംകയറി ഗതാഗതം നിലച്ചു.

ചേർപ്പ്

കനത്ത മഴയിൽ ചേർപ്പ് മുത്തുള്ളിയാൽ, പടിഞ്ഞാട്ടുമുറി, തോപ്പ്, എട്ടുമന പ്രദേശങ്ങൾ വീണ്ടും വെള്ളക്കെട്ടിലായി. കഴിഞ്ഞ ആഴ്ചയിൽ മഴയ്ക്ക് ശമനമായതോടെ ഗവ. ജൂണിയർ ബേസിക് സ്കൂളിൽ തുടങ്ങിയ ക്യാമ്പ് അവസാനിപ്പിച്ചിരുന്നു. എന്നാൽ മൂന്നുദിവസങ്ങൾക്കുശേഷം മഴ കനത്തതോടെ ചേർപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും വീണ്ടും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.

മുത്തുള്ളിയാൽ, തോപ്പ് പ്രദേശത്ത് ഇരുപത്തിയഞ്ചോളം വീടുകളിൽ വെള്ളംകയറിയ നിലയിലാണ്. വെള്ളക്കെട്ട് പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സി.സി. മുകുന്ദൻ എംഎൽഎ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ എല്ലാ സഹായങ്ങളും തദ്ദേശസ്വയംഭരണവകുപ്പ് മുഖേന സജ്ജമാക്കിയിട്ടുള്ളതായി അറിയിച്ചു. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുജിഷ കള്ളിയത്ത് സെക്രട്ടറി മുംതാസ് അക്ബറലി, വില്ലേജ് ഓഫീസർ ശ്രീവിദ്യ രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹസീന അക്ബർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ജിനു, നസീജ മുത്തലിഫ്, കെ.ബി. പ്രജിത്ത്, പി.സി. പ്രഹ്ലാദൻ, അനിത അനിലൻ, കൃഷി ഓഫീസർ നിവേദിത തുടങ്ങിയവർ ക്യാമ്പിന് നേതൃത്വംനൽകി. ചേർപ്പ് ഗവ. ഹൈസ്കൂളിലേക്ക് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


പഴയന്നൂർ

പഴയന്നൂർ ടൗൺ കനത്തമഴയിൽ പുഴയായി മാറി. പുലർച്ചെ മുതൽ ഗതാഗതം മുടങ്ങി. ചില പ്രദേശങ്ങളിൽ വൈദ്യുതി ഇല്ല. കടകമ്പോളങ്ങൾ എല്ലാം അടഞ്ഞുകിടക്കുകയാണ്. ചീരക്കുഴി ഡാം കവിഞ്ഞെഴുകി ഗായത്രി പുഴ നിറഞ്ഞു. പുഴയുടെ പരിസരങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്കുമാറി. കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. ചേലക്കരയിലും വെള്ളക്കെട്ടുകളും മലവെളളപ്പാച്ചലും ഉണ്ടായി. വിവിധ സ്കൂളുകളില്‌ ക്യാമ്പുകൾ തുറന്നു. വേങ്ങാനെല്ലൂർ അഞ്ചാംവാർഡിൽ കുടുംബങ്ങളെ എൻഎംഎൻപി സ്കൂളിലേക്ക് മാറ്റി. വേങ്ങാനെല്ലൂർ ഒന്നാംവാർഡിലെ 10 ഓളം കുടുംബങ്ങളെ കുടുംബശ്രീ ക്യാമ്പിലേക്ക് മാറ്റി. കുറുമലയിൽ 19 ഓളം പേരെ വട്ടുള്ളി പള്ളി ഹാളിലേക്ക് മാറ്റി.

പുതുക്കാട്

മണലിപ്പുഴ കരകവിഞ്ഞ് നെൻമണിക്കര, തൃക്കൂർ പഞ്ചായത്തുകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള നൂറിലേറെ വീടുകളിൽ വെള്ളംകയറി. കല്ലൂർ വിഎൽപി സ്കൂളിലും, തലോർ ദീപ്തി എൽപി സ്കൂളിലും തൃക്കൂർ സർവോദയ സ്കൂളിലും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടുംബങ്ങളെ മാറ്റി. ദീപ്തി സ്കൂളിലെ ക്യാമ്പിൽ 75ലേറെ കുടുംബങ്ങളിൽ നിന്നായി 175 പേരും കല്ലൂർ വിഎൽപി സ്കൂളിലെ ക്യാമ്പിൽ 20 കുടുംബങ്ങളും സർവോദയ സ്കൂളിൽ ആറ് കുടുംബങ്ങളുമാണ് നിലവിലുള്ളത്.

കൂടുതൽ വീട്ടുകാരെ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് അധികൃതർ. നെന്മണിക്കര പഞ്ചായത്തിലെ പുലക്കാട്ടുകര, പാലിയേക്കര, തലവണിക്കര, മടവാക്കര പ്രദേശങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ബൈജു അറിയിച്ചു. തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പാടം വഴി, കോനിക്കര എന്നിവിടങ്ങളിലുള്ളവരാണ് ക്യാമ്പിലുള്ളത്.

അന്തിക്കാട്

കനത്ത മഴമൂലം അന്തിക്കാട് ആൽ സെന്‍ററിലെ കടകളിൽ വെള്ളംകയറി. തുടർന്ന് വ്യാപാരികൾ സ്ഥാപനങ്ങൾ അടച്ചു. വാഹനങ്ങൾ വരുമ്പോൾ കടകളുടെ അകത്തേക്ക് വെള്ളം അടിച്ചുകയറുന്നതാണ് വ്യാപാരികളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്.

കടകളിലെ ഉപകരണങ്ങൾക്കും ഉത്പന്നങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. പ്രദേശത്തെ വെള്ളം ഒഴുകിപോയിരുന്ന കാനകൾ അടച്ചതാണ് വെള്ളക്കെട്ടിനിടയാക്കിയതെന്നാണ് ആക്ഷേപം.

വേലൂർ

ഗ്രാമപഞ്ചായത്തിൽ എഴുപതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പല റോഡുകളിലും വെള്ളം കയറിയതുമൂലം ഗതാഗതം പൂർണമായും നിരോധിച്ചു. കൈപ്പറമ്പിൽ മുപ്പതോളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പതിനഞ്ചോളം കുടുംബങ്ങളിൽ വെള്ളംകയറി, അടാട്ട് മൂന്നു വീട്ടുകാരെ മാറ്റി താമസിപ്പിച്ചു.

ചൂണ്ടൽ പഞ്ചായത്തിലെ ചെറുറോഡുകൾ പലതും പൂർണമായും ഗതാഗതം നിരോധിച്ചു. സംസ്ഥാനപാതയിൽ കേച്ചേരിക്കും ചൂണ്ടലിനും ഇടയിൽ വെള്ളത്തിന്‍റെ അടിയൊഴുക്ക് ശക്തി പ്രാപിച്ചതിനാൽ ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും യാത്രചെയ്യുന്നത് നിരോധിച്ചതായി കുന്നംകുളം പോലീസ് അറിയിച്ചു. ഇന്നലെ വൈകുന്നേരം സ്വകാര്യ ബസ് വെള്ളക്കെട്ടിൽ കുടുങ്ങി.

ഗുരുവായൂര്‌

ശക്തമായ മഴയിൽ ഗുരുവായൂരിന്‍റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി.
മമ്മിയൂർ ക്ഷേത്രത്തിന് മുന്നിലെ റോഡിൽ വെള്ളം കയറിയെങ്കിലും വേഗം ഒഴിഞ്ഞു. ഈ വഴിക്കുള്ള ഗതാഗതം തടസപ്പെട്ടു. ചൊവ്വല്ലൂർപ്പടി മന്നിക്കര മേഖലയിൽ റോഡുകളിൽ വെള്ളംകയറി. ഉച്ചതിരിഞ്ഞ് മഴ കുറഞ്ഞതോടെ വെള്ളം കുറഞ്ഞത് ആശ്വാസമായി.

മണ്ണുത്തി

കനത്ത മഴയിൽ മണ്ണുത്തി മാടക്കത്തറ പ്രദേശങ്ങളിൽ വെള്ളം കയറി . മണ്ണുത്തി സെന്‍ററിലും സർവീസ് റോഡിലും വെള്ളക്കെട് രൂപപ്പെട്ടു. മണ്ണുത്തി വിവിഎച്ച്എസ് സ്കൂളിന് സമീപം പതിനൊന്ന് കെ.വി. ലൈനിലേക്ക് മരംവീണു. മാടക്കത്ര കച്ചി തോട് ചെക്ക് ഡാം, കട്ടിലപൂവ്വം ചെക്ക് ഡാം നിറഞ്ഞുകവിഞ്ഞു. പടിഞ്ഞാറെ വെള്ളാനിക്കരയിൽ നഴ്സറികളിൽ വെള്ളം കയറി .

കാഞ്ഞാണി

കനത്ത മഴയെ തുടർന്ന് മണലൂർ പഞ്ചായത്തിൽ 50 ഓളം വീടുകൾ വെള്ളക്കെട്ടിലായി. മഴ തുടർന്നാൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട വരുമെന്ന സ്ഥിതിയിലാണ്.

ചേലക്കര: ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ വെള്ളം കയറിയ വര്‍ഷമായി ഇത്. മുമ്പ് ചേലക്കര പോലീസ്‌ സ്‌റ്റേഷന്‍ വരെയാണ് വെള്ളമെത്തിയതെങ്കില്‍ സംസ്ഥാന പാത നവീകരിച്ചും തോടുകളുടെ ആഴംകൂട്ടി പണിതിട്ടുമെല്ലാം ഇത്തവണ ചേലക്കര മാര്‍ക്കറ്റ് വരെ വെള്ളംകയറി. പഞ്ചായത്ത് ഓഫീസിലും പോലീസ്‌സ്റ്റേഷന്‍ പരിസരത്തുമെല്ലാം നാലടിയിലധികം വെള്ളംകയറി. തോന്നൂര്‍ക്കര മുതല്‍ മാര്‍ക്കറ്റ് വരെയുള്ള പ്രദേശത്തെ കടകളിലും വീടുകളിലും വെള്ളംകയറി.

സാധനസാമഗ്രികള്‍, ഇലക്ട്രോണിക് ഉപകരങ്ങള്‍ ഉള്‍പ്പടെ വന്‍ നാശനഷ്ടമാണുണ്ടായത്. കാളിയാറോഡ് കരടിമലയില്‍ മണ്ണിടിഞ്ഞു.

നെല്‍, വാഴ, പച്ചക്കറി കൃഷിയുമെല്ലാം നശിച്ചു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍പറ്റി. വ്യാപാരസ്ഥാപനങ്ങളിലും മറ്റും കമ്പ്യുട്ടര്‍ ഉള്‍പ്പടെയുള്ളവ നാശമായി. വാഴക്കോട് - പ്ലാഴി സംസ്ഥാനപാതയില്‍ വെള്ളം കയറി.

വെങ്കിടങ്ങ്

ശക്തമായ മഴയിൽ വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിൽ മതിൽവീണ് വയോധികയ്ക്ക് പരിക്കേറ്റു. തൊടുവിട്ടിൽ കുഞ്ഞിക്കാളിക്കാണ് പരിക്കേറ്റത്. വെങ്കിടങ്ങ് പഞ്ചായത്ത് 17-ാം വാർഡിൽ തൊയക്കാവ് അടാട്ടുകുളങ്ങര പരിസരത്താണ് കുഞ്ഞിക്കാളിയുടെ വീട്. പരിക്കുപറ്റിയ കുഞ്ഞിക്കാളിയെ ചേറ്റുവ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിക്കാളിയുടെ വീടിനോടുചേർന്നുള്ള മതിൽ വീടിന്‍റെ ചുമരിലേക്കുവീണാണ് വയോധികയ്ക്ക് പരിക്കേറ്റത്. വാർഡ് മെമ്പറും വില്ലേജ് ഓഫീസറും സ്ഥലം സന്ദർശിച്ചു.

ഏനാമാവ് പത്താംവാർഡിൽ ശക്തമായ മഴയിൽ വീട് തകർന്നുവീണു. കാരണത്ത് സതീഷിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ അടുക്കള ഭാഗമാണ് തകർന്നുവീണത്. സതീഷിന്‍റെ ഭാര്യ ഭക്ഷണം പാചകംചെയ്തു കൊണ്ടിരിക്കുമ്പോഴായിരുന്നു വിട് തകർന്നത്. രോഗിയായ അമ്മയും രണ്ട് കുട്ടികളും വീടിനുള്ളിൽ ഉണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്നവർ ഭാഗ്യംകൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ചാവക്കാട്

ശക്തമായ മഴയില്‍ വീടിന്‍റെ അടുക്കള തകര്‍ന്നു. കള്ളാമ്പിപടിയില്‍ പരേതനായ ഷരീഫിന്‍റെ വാര്‍പ്പ് വീടിനോടുചേര്‍ന്ന ഓടുമേഞ്ഞ അടുക്കളയാണ് ഇന്നലെ പുലർച്ചെ പൂര്‍ണമായും തകര്‍ന്നുവീണത്. ഷരീഫിന്‍റെ ഭാര്യ ആമിനുമ്മ(72)യാണ് വീട്ടില്‍ താമസിക്കുന്നത്.
വടക്കേക്കാട് തിരുവളയന്നൂർ ശിവക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആൽമരം ഇന്നലെ രാവിലെ കടപുഴകിവീണു.

ദേശീയപാത 66ന്‍റെ‍ നിർമാണത്തിലെ അപാകത കാരണം എടക്കഴിയൂർ ആറാംകല്ലിൽ നിരവധി വീടുകൾ വെള്ളക്കെട്ടിലായി. കാന വഴി ഒഴുക്കി വിടേണ്ട വെള്ളം സർവീസ് റോഡിൽനിന്നു സമീപത്തെ പറമ്പുകളിലേക്ക് തുറന്നുവിട്ടതാണ് ദുരിതമായത്. ദേശീയപാത നിർമാണ കമ്പനിയുടെ തോന്നിവാസമാണെന്ന് നാട്ടുകാർ ആരോപിച്ചു.

ചാവക്കാട് ബസ് സ്റ്റാൻഡ് പരിസരം രൂക്ഷമായ വെള്ളക്കെട്ടിലായി. ഏനാമാവ് റോഡ് ചാവക്കാട് സെന്‍റർ മുതൽ പെട്രോൾ പമ്പുവരെ പൂർണമായി വെളളത്തിലാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ സമീപത്തെ കടകളിലേക്ക് വെള്ളംകയറുന്നുണ്ട്. റോഡിന്‍റെ കുറേഭാഗം തകർന്നുകിടക്കുകയാണ്. ഇതേ തുടർന്ന് ഗതാഗതം ദുരിതമായി. അടുത്തിടെ രാത്രിയിൽ രണ്ടുതവണ കുഴിയടച്ചിരുന്നു. മഴ പെയ്തതോടെ ഇതിലെ കല്ലു മുഴുവൻ റോഡിൽ പരന്നത് ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയാണ്. ചേറ്റുവ റോഡ്, വടക്കേ ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടാണ്.

കനോലി കനാൽ പലയിടത്തും കരകവിഞ്ഞു. വഞ്ചികടവിൽ മാത്രം അമ്പത്തോളം വീടുളിൽ വെള്ളംകയറി. പലയിടത്തായികനാൽ തീരത്തെ കുറെ വീടുകളിൽ വെള്ളം കയറി. ചേറ്റുവ, കാളാനി പുഴകളും കരകവിഞ്ഞു. ഇടതടവിലാതെ കനത്ത മഴയിൽ നിരവധി ഗ്രാമീണ റോഡുകൾ വെളളത്തിലാണ് കാറ്റിന് അൽപം ശമനമുള്ളതാണ് ആശ്വസം. കടൽക്ഷോഭം ഉണ്ടെങ്കിലും ശക്തമല്ല.

പുന്നയൂർക്കുളം, പാലപ്പെട്ടി, പെരിയമ്പലം, അണ്ടത്തോട് മേഖലയിലെ രാമച്ചകൃഷി മുഴുവൻ വെള്ളത്തിലായി. വെള്ളം ഒഴിഞ്ഞില്ലെങ്കിൽ രാമച്ച വേരുകൾ ചീഞ്ഞുപോകുമെന്ന ആശങ്കയിലാണ് രാമച്ച കർഷകർ.

മഴയെ തുടർന്ന് ഇന്നലെ ഉച്ചയ്ക്കുശേഷം ചാവക്കാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നു. ഏങ്ങണ്ടിയൂരിലെ ക്യാമ്പിലേക്ക് ഏഴു കുടുംബങ്ങളേയും മടത്തില ക്യാമ്പിലേക്ക് എട്ട് കുടുംബങ്ങളേയും മാറ്റിയതായി തഹസിൽദാർ ടി.പി. കിഷോർ അറിയിച്ചു. ചാവക്കാട് കടൽ സന്ദർശനം താത്കാലികമായി നിരോധിച്ചു.

മെഡിക്കൽ കോളജിൽനിന്ന് വിദഗ്ധസംഘം വയനാട്ടിൽ

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിദഗ്ധസംഘം വയനാട്ടിൽ. കോളജ് നോഡൽ ഓഫീസറും സർജറി വിഭാഗം പ്രഫസറുമായ ഡോ. സി. രവീന്ദ്രന്‍റെ നേതൃത്വത്തിൽ പാരാമെഡിക്കൽ ജീവനക്കാർ, സർജറി, ഫോറൻസിക്, അസ്ഥിരോഗം, ഇഎൻടി മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഇന്നലെ പുറപ്പെട്ടത്.
പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കാൻ ഫോറൻസിക് വിഭാഗത്തിൽനിന്നു കൂടുതൽ സർജൻമാരുടെ സേവനം വിട്ടുനൽകി.

ദുരിതബാധിതരെ സഹായിക്കാൻ കുന്നംകുളം ബഥനിയും

കുന്നംകുളം: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതത്തിലായവരെ സഹായിക്കാൻ കുന്നംകുളം ബഥനി മാനേജുമെന്‍റ് കൈകോർക്കുന്നു. ദുരിതബാധിത പ്രദേശത്തുള്ളവർക്ക് ആവശ്യമായ ഭക്ഷ്യ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് അടുത്തദിവസംതന്നെ വയനാട്ടിൽ എത്തിക്കും.

ബഥനി സെന്‍റ് ജോൺസ് സ്കൂളിൽ ഇതിനായി ഇന്ന് രാവിലെ എട്ടുമുതൽ സഹായങ്ങൾ സ്വീകരിക്കുവാൻ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങൾ നൽകാൻ സന്നദ്ധതയുള്ള വ്യക്തികൾ, സംഘടനകൾ എന്നിവർക്ക്‌ തൃശൂർ റോഡിലെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിച്ചുനൽകാം.