മിന്നൽച്ചുഴലിയിൽ വ്യാപകനാശം
Tuesday, July 30, 2024 2:01 AM IST
ചേർപ്പ്: പാറളം പഞ്ചായത്ത് അമ്മാടം മുള്ളക്കര പ്രദേശത്ത് തിങ്കളാഴ്ച പുലർച്ചെ മൂന്നുമണിയോടെയുണ്ടായ മിന്നൽച്ചുഴലിയിൽ വ്യാപക നാശം. കൂറ്റൻ മാവ് ഒടിഞ്ഞുവീണ് ഒരു വീട് പൂർണമായും തകർന്നു. കാറ്റിൽ നാലു വീടുകളുടെ ഓടുകൾ പറന്നുപോയി. ചുമരുകൾക്ക് വിള്ളൽ സംഭവിച്ചു. ശുചിമുറി തകർന്നുവീണു. വാഴകളും ചെറിയ മരങ്ങളും ഒടിഞ്ഞുവീണു.

മുള്ളക്കര ചക്കാലക്കൽ പ്രകാശനും കുടുംബവും ദീർഘകാലമായി വാടകയ്ക്ക് താമസിക്കുന്ന ചിറ്റാട്ടുകരക്കാരൻ ആന്‍റോയുടെ വീടാണ് പൂർണമായും തകർന്നത്. അപകട സമയത്ത് പ്രകാശനും ഭാര്യ ഗീതയും കാലിന് ശസ്ത്രക്രിയകഴിഞ്ഞ് വിശ്രമിക്കുന്ന മകനും വീട്ടിലുണ്ടായിരുന്നു. കാറ്റുവീശാൻ തുടങ്ങിയപ്പോൾ തന്നെ ഗീത മകനെയും ഭർത്താവിനെയും വിളിച്ചുണർത്തി കോൺക്രീറ്റ് മേൽകൂരയുള്ള അടുക്കള ഭാഗത്തേക്ക് മാറിനിന്നതിനാൽ ജീവൻ രക്ഷിക്കാനായി. വീടിന്‍റെ ഓടുമേഞ്ഞ മേൽക്കൂര ഭാഗം മുഴുവൻ നിലംപൊത്തി. മകൻ കിടന്നിരുന്ന മുറിയിലേക്ക് മാവിന്‍റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു.


ഓട്ടുപുരയ്ക്കൽ രാജേഷ്, പഴയാടൻ ഹരിഹരൻ, എടക്കാട്ടിൽ പരമു, എടക്കാട്ടിൽ സുബീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചു. ഓട്ടുപുരയ്ക്കൽ രാജേഷിന്‍റെ വീടിന്‍റെ ഓടുകൾ പൂർണമായും പറന്നുപോയി. മറ്റു വീടുകളുടെയും ഓടുകളും ഷീറ്റുകളും പറന്നുപോവുകയും ചുമരുകൾക്ക് വിള്ളൽവീഴുകയും ചെയ്തു. ഓടുകൾ നിലംപതിക്കുന്ന ശബ്ദം കേട്ടയുടനെ എല്ലാവരും പുറത്തേക്ക് മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്ത് വാഴയുൾപ്പെടെ പറമ്പിലെ നിരവധികൃഷികളും നശിച്ചു.

സി.സി. മുകുന്ദൻ എംഎൽഎയോടൊപ്പം പാറളം പഞ്ചായത്ത് പ്രസിഡന്‍റ് മിനി വിനയൻ, സിപിഎം ലോക്കൽ സെക്രട്ടറി ടി.ജി. വിനയൻ, ജനപ്രതിനിധികളായ ജെയിംസ് പി.പോൾ, വിദ്യ നന്ദനൻ, കെ. പ്രമോദ്, സുബിത സുഭാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. നാശനഷ്ടം സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കുമെന്നും വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുംവരെ കുടുംബങ്ങൾക്ക് മാറിതാമസിക്കാനുള്ള സൗകര്യമൊരുക്കുമെന്നും എംഎൽഎ പറഞ്ഞു.