തലോരിലെ കുഴികള്‍ അപകടക്കെണിയാകുന്നു
Tuesday, July 30, 2024 2:01 AM IST
തലോര്‍: സംസ്ഥാനപാതയില്‍ തലോര്‍ സെന്‍ററില്‍ റോഡിലെ കുഴിയില്‍ അപകടങ്ങള്‍ പതിവായിട്ടും കണ്ണുതുറക്കാതെ പൊതുമരാമത്ത് വകുപ്പ്.

മാസങ്ങളായി രൂപപ്പെട്ട കുഴിയില്‍വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. തിരക്കേറിയ സെന്‍ററില്‍ രൂപപ്പെട്ട കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും അപകടസാധ്യതയേറുകയാണ്. കഴിഞ്ഞ ദിവസം രാവിലെ കുഴിയില്‍ അകപ്പെട്ട ബൈക്ക് യാത്രക്കാരന് തെറിച്ചുവീണ് പരിക്കേറ്റിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ അഞ്ച് ഇരുചക്രവാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

കുഴിയില്‍വീണ് വലിയ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നതും പതിവാണ്. വീതികുറഞ്ഞ റോഡില്‍ കുഴികള്‍ നിറഞ്ഞതോടെ ഇതില്‍ വീഴാതിരിക്കാന്‍ വാഹനങ്ങള്‍ വെട്ടിച്ചെടുക്കുന്നതും അപകടങ്ങള്‍ക്കിടയാക്കുന്നുണ്ട്.


നാട്ടുകാരുടെ പരാതി വ്യാപകമാകുമ്പോള്‍ ക്വാറി വേസ്റ്റ് ഇട്ട് കുഴികള്‍ നികത്തുകയാണ് അധികൃതര്‍ ചെയ്യുന്നത്.

പലതവണ താത്ക്കാലികമായി കുഴികള്‍ നികത്തിയെങ്കിലും ഫലമുണ്ടായില്ല. പാതയോരത്ത് ചെളിനിറഞ്ഞ അവസ്ഥയാണ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചെളി തെറിക്കുന്നതായും പരാതിയുണ്ട്.

മഴ പെയ്തതാണ് ടാറിംഗിന് തടസമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ദിവസങ്ങളോളം മഴ ഒഴിഞ്ഞുനിന്ന സമയത്തും ഈ കുഴികള്‍ നികത്താന്‍ തയാറാകാത്തത് അധികൃതരുടെ അനാസ്ഥയെന്നാണ് നാട്ടുകാരുടെ ആരോപണം.