തൃശൂരിൽ പെയ്തത് 30.62 മില്ലിമീറ്റർ മഴ
Wednesday, July 31, 2024 6:59 AM IST
തൃശൂർ: കനത്ത മഴയെത്തുടർന്ന്് ഉയർത്തിയ പീച്ചി അണക്കെട്ടിന്‍റെ നാലു ഷട്ടറുകൾ രാത്രിയോടെ 140 സെന്‍റീമീറ്ററായി താഴ്ത്തി. ഉച്ചയോടെ 182 സെ.മീ (72 ഇഞ്ച്) ഉയർത്തിയിരുന്നു. മഴയ്ക്കു ചെറിയ ശമനമുണ്ടായതോടെയാണ് രാത്രിയോടെ നാലു ഷട്ടറുകൾ താഴ്ത്തിയത്.

പെരിങ്ങൽകുത്ത് ഡാമിന്‍റെ നാലു ഷട്ടറുകൾ അടച്ചു. ഡാമിലെ ജലനിരപ്പ് 421.75 മീറ്റർ ആയി കുറഞ്ഞിട്ടുണ്ട്. 424 മീറ്ററാണ് സംഭരണശേഷി. പുഴയിലെ ജലവിതാനം 8.1 മീറ്ററായി ഉയർന്നു നില്ക്കുകയാണ്. ഉച്ചയോടെ ആറു ഷട്ടറുകൾ 14 അടിവീതവും ഒരു ഷട്ടർ അഞ്ചടിയും ഒരു സ്ലൂയിസ് ഗേറ്റും തുറന്നു. ഇത് ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്കത്തിനും ഇടയാക്കിയിരുന്നു.

ചിമ്മിനി ഡാമിൽ ജലനിരപ്പ് നിർദിഷ്ട റൂൾ കർവിൽ എത്തിയതിനാൽ ഇന്നു സ്ലൂയിസ് വാൽവ് തുറക്കാൻ സാധ്യത. വാഴാനി ഡാമിന്‍റെ നാലു ഷട്ടറുകൾ 110 സെന്‍റീമീറ്ററും പൂമല ഡാമിന്‍റെ നാലു ഷട്ടറുകൾ 13 സെന്‍റിമീറ്റർ വീതവും പത്താഴക്കുണ്ട് ഡാമിന്‍റെ നാലു ഷട്ടറുകൾ 12 സെന്‍റീമീറ്റർ വീതവും തുറന്നു.


അസുരൻകുണ്ട് ഡാമിന്‍റെ മൂന്നു ഷട്ടറുകൾ 20 സെന്‍റീമീറ്റർ വീതം തുറന്നു. തുണക്കടവ് ഡാം തുറന്ന് വെള്ളം പെരിങ്ങൽകുത്തിലേക്ക് ഒഴുക്കുന്നുണ്ട്. മണലി, കുറുമാലി, കരുവന്നൂർ, അരങ്ങാലി, വെറ്റിലപ്പാറ പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിയേക്കാൾ കൂടുതലാണെന്നും രാത്രി വൈകി അധികൃതർ അറിയിച്ചു.

തൃശൂരിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി എട്ടുവരെ 30.62 മില്ലിമീറ്റർ ശരാശരി മഴയാണു പെയ്തത്. അതിരപ്പിള്ളി സ്റ്റേഷനിലാണ് ഏറ്റവുംകൂടുതൽ മഴ രേഖപ്പെടുത്തിയത്- 52.2 മില്ലിമീറ്റർ.