പ്രളയഭീതിയിൽ
Wednesday, July 31, 2024 6:58 AM IST
കാടുകുറ്റി, കൊരട്ടി പഞ്ചായത്തുകൾ

കാടുകുറ്റി: തോരാമഴയ്ക്കൊപ്പം ഡാമുകൾ തുറന്നുവിടുകയും ചെയ്തതോടെ കാടുകുറ്റി ഗ്രാമപഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വെള്ളം കയറി. പാടശേഖരങ്ങളും പഞ്ചായത്ത് പരിധിയിലെ പൊതുമരാമത്ത് റോഡുകൾ പോലും വെള്ളത്തിനടിയിലാണ്. ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പഞ്ചായത്തിലെ ചാത്തൻചാൽ, കുലയിടം, വാളൂർ, കാതിക്കുടം തുടങ്ങിയ പ്രധാന പാടശേഖരങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.

കാതിക്കുടം - അന്നമനട തീരദേശ റോഡിൽ വെള്ളം നിറഞ്ഞതോടെ പാതയോരങ്ങളിലെ വാടക വീടുകളിൽ കൂട്ടമായി താമസിക്കുന്ന അതിഥിത്തൊഴിലാളികളെല്ലാം ദുരിതത്തിലായി. ചാത്തൻചാൽ റോഡ്, കൊരട്ടി - കാടുകുറ്റി റോഡ്, കുലയിടം - വെസ്റ്റ് കൊരട്ടി റോഡ്, കൊരട്ടി - തോട്യാൻ റോഡ്, അന്നനാട് - പഴയ വില്ലേജ് ഓഫീസ് റോഡ് തുടങ്ങിയ പൊതുമരാമത്ത്, ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പാതയോരങ്ങളിലെ കാനകൾ പരിപാലനമില്ലാതെ കിടന്നതിനാൽ ചെറിയ മഴക്കു പോലും കവിഞ്ഞൊഴുകുകയാണ്.

കുലയിടം പമ്പ് ഹൗസ് റോഡിൽ ആറു വീടുകളിലേക്കും ചെറുവാളൂരിൽ പത്തോളം വീടുകളിലേക്കും ചെറാലക്കുന്ന് മൃഗാശുപത്രിക്കു സമീപം നാലു വീടുകളിലേക്കും സമ്പാളൂരിൽ പത്തു വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. കാതിക്കുടം യുപിസ് കൂളിലും വാളൂർ പള്ളി ഹാളിലും അന്നനാട് യൂണിയൻ ഹൈസ്കൂളിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

ഏകദേശം 150 പേരെ ഈ മൂന്നുക്യാമ്പുകളിലേക്കു മാറ്റിത്താമസിപ്പിച്ചതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.

കല്ലൂർ സെന്‍റ്് ജോർജ് കോൺവന്‍റ് സ്കൂളിൽ പുതിയ ക്യാമ്പു തുടങ്ങാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായും ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും ഗ്രാമപഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കർഷകരും ദുരിതപ്പെയ്ത്തിൽ നിരാശയിലായിരിക്കുകയാണ്.

വാഴ, കപ്പ കൃഷി ചെയ്ത കർഷകർ കൃഷിയിടങ്ങളിൽ വെള്ളം നിറഞ്ഞതുമൂലം പ്രതിസന്ധിയിലായി. പുഴയോടുചേർന്നു കിടക്കുന്ന ജാതിത്തോട്ടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

അന്നമനട പഞ്ചായത്ത്

അന്നമനട: അന്നമനട പഞ്ചായത്തിലെ സൗഹൃദ തീരം പൂർണമായും വെള്ളത്തിനടിയിലായി. ഇന്നലെ പുലർച്ചെ മുതൽ വാളൂർ - മാമ്പ്ര റോഡിനു കുറുകെ പാടശേഖരത്തിലേക്ക് ശക്തമായ ഒഴുക്കാണ്. വാളൂർ - വെസ്റ്റ് കൊരട്ടി, വാളൂർ - മാമ്പ്ര, വാളൂർ തീരദേശ റോഡ് എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞതോടെ സമീപ പഞ്ചായത്തുകളായ കൊരട്ടി, കാടുകുറ്റി ഭാഗങ്ങളിലേക്കു പോകാൻ ചുറ്റിത്തിരിഞ്ഞ് പോകേണ്ട ഗതികേടിലാണു നാട്ടുകാർ. മണ്ണിടിച്ചിലും പുഴയിലെ ജലനിരപ്പിന്‍റെ വർധനവും മുന്നിൽകണ്ട് അന്നമനടയിലെ കുടുംബി കോളനി നിവാസികളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപ്പാർപ്പിച്ചു. വാളൂർ നടവരമ്പ് റോഡിൽ ആറു കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റി.

മേലഡൂർ, മാമ്പ്ര, എരയാംകുടി പ്രദേശത്തെ താഴ്ന്ന ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറിയതുമൂലം മേലഡൂർ സർക്കാർ സമിതി സ്കൂൾ, അന്നമനട സർക്കാർ യുപി സ്കൂൾ, മാമ്പ്ര യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ, വാളൂർ പാരീഷ് ഹാൾ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എൺപതോളം ദുരിതബാധിതരെയാണ് ഇവിടേക്ക് മാറ്റി പാർപ്പിച്ചിരിക്കുന്നത്.

കൊടകരയില്‍ അടിയന്തരയോഗം

കൊടകര: മഴക്കാല ദുരന്ത നിവാരണത്തിന്‍റെ ഭാഗമായി കൊടകര ഗ്രാമപഞ്ചായത്തില്‍ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ പോലീസ്, വില്ലേജ്, കെഎസ്ഇബി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ആര്‍ആര്‍ടി അംഗങ്ങള്‍, രാഷ്ട്രീയ വ്യാപാരി വ്യവസായ പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നിലവിലെ കൊടകര ഗ്രാമപഞ്ചായത്തിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. മൂന്നുകുടുംബങ്ങളില്‍ നിന്നുള്ള അഞ്ചുപേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളതായി പ്രസിഡന്‍റ് അറിയിച്ചു.

കനോലി കനാൽ കരകവിഞ്ഞു

കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്തിലെ ചെന്ത്രാപ്പിന്നി ഈസ്റ്റ് കോഴിതുമ്പിൽ കനോലി കനാൽ കര കവിഞ്ഞു. മഴ കനത്ത് ഡാമുകൾ തുറന്നതോടെയാണ് കനോലി കനാലിലും ജലനിരപ്പ് ഉയർന്നത്. താഴ്ന്ന പ്രദേശമായ കോഴിത്തുമ്പ് ഭാഗത്താണ് കനാൽ കരകവിഞ്ഞ് വെള്ളം പറമ്പിലേക്ക് ഒഴുകിയത്. പുഴയിൽ നിന്ന് ഒരടിയോളം വെള്ളം ഉയർന്നിട്ടുണ്ട്. പ്രദേശത്തെ വീടുകൾക്കും ചുറ്റും വെള്ളം കെട്ടി നിൽക്കുന്നുണ്ട്.

മറ്റു പ്രദേശങ്ങളിലും കനോലി കനാലിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇനിയും വെള്ളത്തിന്റെ അളവ് വർധിച്ചാൽ വീടുകളിലേക്ക് കയറാൻ സാധ്യത ഏറെയാണ്. പഞ്ചായത്തിലെ ചാമക്കാല സ്കൂളിൽ ക്യാമ്പ് ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു.


കൊടുങ്ങല്ലൂർ വയലാർ പ്രദേശം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ശക്തമായ മഴയിൽ ചിലയിടങ്ങളിൽ കനോലി കനാൽ കരകവിഞ്ഞു പുഴയോര റോഡ് വെള്ളത്തിലായി. നിരവധി വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കൊടുങ്ങല്ലൂർ നഗരസഭയിലെ വയലാർ പ്രദേശത്താണ് കനോലി കനാൽ കരകവിഞ്ഞത്. ഇവിടങ്ങളിൽ ഒരു കിലോമീറ്റർ അധികം ദൂരം പുഴയോര റോഡ് വെള്ളത്തിൽ മുങ്ങി. പ്രദേശത്ത് അഞ്ചു വീടുകളിൽ വെള്ളം കയറുമെന്ന് ആശങ്കയുണ്ട്. കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പുഴയുമായി അതിരു പങ്കിടുന്ന കനോലി കനാലിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും അപകട സാധ്യതയില്ല എന്നാണ് വിലയിരുത്തൽ.

കാറളത്തു വീടു തകർന്നു

ഇരിങ്ങാലക്കുട: കാറളം പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആലുക്കകടവ്, നന്തി, ഇളംപുഴ എന്നീ പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കാറളം എഎല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ആറ് കുടുംബങ്ങളില്‍ നിന്നായി 14 പേരാണ് ക്യാമ്പിലുള്ളത്. 14-ാം വാര്‍ഡില്‍ കൂളിയാട്ടില്‍ വീട്ടില്‍ ലയോണിയുടെ വീട് തകര്‍ന്നു വീണു. പടിയൂര്‍, കാട്ടൂര്‍ പഞ്ചായത്തുകളിലും വെള്ളം കയറിയിട്ടുണ്ട്.

കോടാലി പാടശേഖരം

കോടാലി: മറ്റത്തൂരിലെ വലിയ പാടശേഖരങ്ങളിലൊന്നായ കോടാലിപാടത്തെ നെല്‍കൃഷി പത്തുദിവസത്തിനിടെ രണ്ടാം തവണയും വെള്ളത്തിനടിയിലായി. ഈ മാസം 20നുണ്ടായ കനത്ത മഴയെ തുടര്‍ന്ന് മൂന്നു ദിവസത്തിലേറെ ഈ പാടശേഖരത്തിലെ 65 ഏക്കറോളം വരുന്ന വിരിപ്പുകൃഷി വെള്ളത്തില്‍ മുങ്ങികിടന്നിരുന്നു.

മഴ നിലച്ച് നെല്‍ച്ചെടികള്‍ തല ഉയര്‍ത്താന്‍ തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴ ശക്തിയാര്‍ജിച്ച് പാടശേഖരത്തെ വെള്ളത്തിനടയിലാക്കിയത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്. മഴ തോരാതെ പെയ്യുന്നതില്‍ കൃഷി നശി്ക്കുമെന്ന ആശങ്കയിലാണ് ഇവിടത്തെ കര്‍ഷകര്‍. പാടശേഖരത്തിനോടു ചേര്‍ഡന്നൊഴുകുന്ന വെള്ളിക്കുളം വലിയ തോട് കരകവിഞ്ഞൊഴുകിയതാണ് കോടാലി പാടശേഖരം മുങ്ങാന്‍ ഇടയാക്കിയത്.

കൊടകര കാവില്‍പാടത്ത്

കൊടകര: ശക്തമായ മഴയെ തുടര്‍ന്ന് കൊടകര പഞ്ചായത്തിലെ കാവില്‍പാടത്ത് വീടുകളില്‍ വെള്ളം കയറി. ഇതേ തുടര്‍ന്ന് മൂന്നു കുടുംബങ്ങളെ കൊടകര ജിഎല്‍പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്ള ഈ പ്രദേശത്ത് നിരവധി വീടുകളാണ് വെള്ളക്കെട്ടുഭീഷണിയിലുള്ളത്. മഴ തുടര്‍ന്നാല്‍ കുടുതല്‍ കുടുംബങ്ങളെ ഇവിടെ നിന്ന് സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

ദുരിതാശ്വാസ ക്യാമ്പുകൾ

കൊടകര: പറപ്പൂക്കര പഞ്ചായത്തിലെ നെല്ലായി പന്തല്ലൂർ ജനത യുപിസ്കൂളിൽ തുറന്ന ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് 17 കുടുംബങ്ങളിൽ നിന്നുള്ള 39 പേരെ മാറ്റിപ്പാർപ്പിച്ചു. 16 പുരുഷന്മാരും 20 സ്ത്രീകളും മൂന്ന് കുട്ടികളുമാണ് ക്യാമ്പിലുള്ളത്. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് അവിട്ടപ്പിള്ളി ഗവ. എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്നു. ഇത്തുപ്പാടം പ്രദേശത്തെ മൂന്ന് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാര്‍പ്പിച്ചത്.

വെള്ളംകയറിയ സ്ഥലങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു

ചാലക്കുടി: ചാലക്കുടി പുഴ കരകവിഞ്ഞെ ഴുകിയതിനെ തുടർന്ന് വെള്ളം കയറിയ സ്ഥലങ്ങൾ ജില്ലകളക്ടർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, നഗരസഭ ചെയർമാൻ എബി ജോർജും ഒപ്പമുണ്ടായിരുന്നു. തുടർന്ന് താലൂക്ക് ഓഫീസിൽ വിളിച്ചുചേർത്ത യോഗത്തിൽ മഴയുടെ തോത് കൂടുതാലാണെങ്കിലും കടലെടുക്കുന്നതുകൊണ്ട് വെള്ളം സുഗമമായി വേഗതയിൽ ഒഴുകിപ്പോകുന്നതിനാൽ ഭയക്കേണ്ടതില്ലായെന്നും ജാഗ്രതപാലിക്കണമെന്നും നിർദേശം നല്കി. നഗരസഭ ജനങ്ങൾക്കു മുന്നറിയിപ്പു നൽകി മൈക്ക് അനൗൺസ്മെന്‍റ് നടത്തി.

ചാലക്കുടി ഗവ. ഗേൾസ് സ്കൂൾ, കോട്ടാറ്റ് സ്കൂൾ, കൂടപ്പുഴ തിരുമാണ്ഡാംകുന്ന് ക്ഷേത്ര ഓഡിറ്റോറിയം എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ തീരുമാനിച്ചു. ഉച്ചകഴിഞ്ഞ് മഴയ്ക്ക് ശമനം വന്നത് വെള്ള ഭീഷണിയിൽ നിന്നും ആശ്വാസമായി. പുഴയിലെ കടവുകളിൽ നിന്നും റോഡിലേക്ക് കയറിയ വെള്ളം അല്പം കുറഞ്ഞിട്ടുണ്ട്. ഷോളയാർ പറമ്പിക്കുളം ഡാമുകളിൽ നിന്നും വെള്ളം തുറന്നുവിടുമെന്ന ഭീഷണിയും ഒഴിഞ്ഞിട്ടുണ്ട്.