ആഫ്രിക്കന്‍ ഒച്ചുകളെക്കൊണ്ട് പൊറുതി മുട്ടി നാട്ടുകാര്‍; പരാതിപ്പെട്ടിട്ടും അധികാരികള്‍ക്ക് അനക്കമില്ല
Friday, October 18, 2024 6:18 AM IST
കടുത്തുരുത്തി: ആഫ്രിക്കന്‍ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടി നാട്ടുകാര്‍. പരാതിപ്പെട്ടിട്ടും അധികാരികള്‍ക്ക് അനക്കമില്ല. കടുത്തുരുത്തി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ അലരിയിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. മഴയുള്ള ദിവസങ്ങളില്‍ പിറ്റേന്ന് വീടുകളുടെ ഭിത്തികളിലും സിറ്റൗട്ടിലും മുറ്റത്തും ചെടികളിലും മരങ്ങളിലും മതിലുകളിലും എന്ന് വേണ്ട എല്ലായിടത്തും ഒച്ചുകള്‍ വ്യാപിച്ചിരിക്കും.

പുലര്‍ച്ചെ മുതല്‍ പുറത്തിറങ്ങി ഇവയെ തോണ്ടിയെടുത്ത് നശിപ്പിക്കുകയാണ് വീട്ടുകാരുടെ പണി. മഴക്കാലം ആരംഭിച്ചതു മുതല്‍ ദിവസവും രാവിലെ പുരയിടത്തില്‍ നിന്നും ഒച്ചുകളെ കണ്ടെത്തി ഉപ്പിട്ട് നശിപ്പിക്കുകയാണ് വീട്ടുകാർ. മുകള്‍ പ്രദേശത്ത് വ്യാപിച്ചിരിക്കുന്ന ഒച്ചുകള്‍ മഴവെള്ളത്തില്‍ ഒഴുകിയെത്തിയതാണെന്ന് കരുതുന്നു. പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്.


ഒരു വര്‍ഷത്തിലേറേയായി ഒച്ചുകള്‍ ഏല്ലായിടത്തുമായി വ്യാപിച്ചു വരികയാണെങ്കിലും ഇക്കാര്യം കൃഷിവകുപ്പോ, പഞ്ചായത്തോ, ആരോഗ്യവകുപ്പോ അറിഞ്ഞതായി പോലും നടിക്കുന്നില്ല. എത്രയും വേഗം ഒച്ചിനെ നശിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നടപ്പിലാക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒച്ചിനെ കൂട്ടത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.