കാർഷിക വിപണന കേന്ദ്രത്തിന്‍റെ നിർമാണം ഇഴയുന്നു
Friday, October 18, 2024 6:06 AM IST
പാമ്പാടി: ദേശീയ പാതയ്ക്ക് അരികിലായി മൂന്നുനില കെട്ടിടം. കാർഷിക വിപണന കേന്ദ്രമെന്നാണ് പേര്. പക്ഷേ നിർമാണം ഇതുവരെയും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. പുറമേനിന്നും നോക്കിയാൽ അതിമനോഹരം. എന്നാൽ, അകത്തെ സ്ഥിതി ഇതല്ല. കെട്ടിടത്തിനുള്ളിൽ ഒരു വശത്ത് പ്ലാസ്റ്റ‌ിക് കുപ്പിയും ചെളിവെള്ളവും നിറഞ്ഞുകിടക്കുന്നു. കൊതുകൾ വളരുന്നതിന് അനുകൂല സാഹചര്യം. പങ്ങട ഭാഗത്തേക്കു പോകുന്ന റോഡിന് അഭിമുഖമായി പായൽ പിടിച്ച നിലയിലാണ് കെട്ടിടം.

ഒഴിഞ്ഞ സ്ഥലമായതിനാൽ ആളുകൾക്ക് പ്രാഥമികാവശ്യം നിറവേറ്റാനും പുക വലിക്കാനും ഇവിടെ എത്തുന്നതായി പറയപ്പെടുന്നു. നേരത്തെ കുടുംബശ്രീയുടെ ജനകീയ ഹോട്ടൽ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്നു. അതിപ്പോൾ അടച്ചിട്ടിരിക്കുകയാണ്. മലിനജലം ഒഴുക്കി വിടാനുള്ള സംവിധാനത്തിന്‍റെ നിർമാണം പൂർത്തിയാകാത്തതിനാൽ ഹോട്ടൽ അടച്ചതാണെന്നു നാട്ടുകാർ.


ഹോട്ടലിലെ മാലിന്യം നിക്ഷേപിക്കുന്നതിനായി ഒരുക്കിയ കുഴി വെള്ളം നിറഞ്ഞു കിടക്കുന്നു. കുഴി മൂടുന്നതിനു സ്ലാബ് വാർത്തിട്ടിട്ടുണ്ടെങ്കിലും മൂടാൻ നടപടിയായിട്ടില്ല. അതിനാൽ, സമീപത്തെ കടകളിലേക്ക് ആളുകൾക്ക് പോകുന്നതിനും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ബുദ്ധിമുട്ടുണ്ട്.

നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി, പരസരം വൃത്തിയാക്കി കർഷകർക്ക് പ്രയോജനം ലഭിക്കുംവിധം കാർഷിക വിപണന കേന്ദ്രത്തിന്‍റെ പ്രവർത്തനമാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.