ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ: അവലോകനയോഗം നടത്തി
Friday, October 18, 2024 4:58 AM IST
പൊൻകുന്നം: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചിറക്കടവ് പഞ്ചായത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്‍റ് സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് മുന്നൊരുക്കങ്ങൾ നടത്തുവാൻ തീരുമാനിച്ചു.

ശബരിമല തീർഥാടന പാതയിൽ സ്ഥാപിച്ചിരിക്കുന്ന ദിശാബോർഡുകൾ വൃത്തിയാക്കുന്നതിനും പുതുതായി വേണ്ട സ്ഥലത്ത് ബോർഡ് സ്ഥാപിക്കുന്നതിനും കുഴികൾ അടയ്ക്കുന്നതിനും റോഡിന് ഇരു വശവും കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കാനും തീരുമാനിച്ചു.

നാഷണൽ ഹൈവേയിൽ ഓടകൾ വൃത്തിയാക്കുന്നതിനും തകർന്ന സ്ലാബുകൾ മാറ്റുന്നതിനും സീബ്രാലൈനുകൾ വരയ്ക്കുന്നതിനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്‍റ് ചെയ്യാനുള്ള പ്രവൃത്തികൾ അടിയന്തരമായി ചെയ്തു തീർക്കാനും തീരുമാനമായി.

കെഎസ്ടിപി പൊൻകുന്നം - മണിമല റോഡിൽ സീബ്രാ ലൈനുകൾ വരയ്ക്കുന്നതിനും ദിശാബോർഡുകൾ വൃത്തിയാക്കുന്നതിനും പ്രവർത്തനരഹിതമായ സ്ട്രീറ്റ് ലൈറ്റുകൾ പുനഃസ്ഥാപിക്കുന്നതിനും തീരുമാനിച്ചു. മണ്ഡലകാലത്തിൽ ജനറൽ ആശുപത്രിയിൽ പ്രത്യേക വാർഡുകളും രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം, മരുന്നുകളുടെ ലഭ്യത, ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കാനും തീരുമാനമായി. കാത്ത് ലാബിന്‍റെ പ്രവർത്തനത്തിന് കൂടുതൽ ഫണ്ട് അനുവദിക്കുന്നതിനു നടപടി സ്വീകരിച്ചതായി ചീഫ് വിപ്പ് അറിയിച്ചു.


കെഎസ്ആർടിസി യാത്രാ സർവീസിലുള്ള കുറവുകൾ പരിഹരിക്കാൻ തീരുമാനിച്ചു. ദീർഘദൂര സർവീസുകൾ ലഭിക്കുന്നതിനുവേണ്ടുന്ന ഇടപെടലുകൾ നടത്തിയതായി ചീഫ് വിപ്പ് യോഗത്തിൽ അറിയിച്ചു. കെഎസ്ഇബി നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തനരഹിതമായ വഴിവിളക്കുകൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു.

എക്സൈസ് സ്പെഷൽ സ്ക്വാഡും പട്രോളിംഗും വേണ്ടതായി ആവശ്യപ്പെട്ടു. എംവിഡിയുടെ ഒന്പത് സ്പെഷൽ സ്ക്വാഡ് 24 മണിക്കുറും പ്രവർത്തന സജ്ജമായിരിക്കും. രാത്രി സേവനം ലഭ്യമാക്കാൻ ടാക്സി ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചു. അനധികൃത കച്ചവടവും പാർക്കിംഗും സീസണിൽ നിരോധിക്കും. എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് മണ്ഡലകാലത്ത് ആവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു.

ശബരിമല തീർഥാടന കാലത്ത് ആവശ്യമായാൽ കൂരാലി -ഇളങ്ങുളം ക്ഷേത്രത്തിന്‍റ ഗ്രൗണ്ടിൽ പാർക്കിംഗ് ക്രമീകരിക്കും. യാത്രാസൗകര്യം കണക്കിലെടുത്ത് വൺവേ സംവിധാനം ഏർപ്പെടുത്തും.

പ്രവർത്തനങ്ങളുടെ വിലയിരുത്തൽ യോഗം 20 ദിവസത്തിനുള്ളിൽ കൂടുന്നതാണ്. സതി സുരേന്ദ്രൻ, സുമേഷ് ആൻഡ്രൂസ്, ആന്‍റണി മാർട്ടിൻ, എസ്. ചിത്ര, ഹാരിസ് ഇസ്മയിൽ, ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ, മർച്ചന്‍റ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ ക്ഷേത്ര ഭാരവാഹികൾ, ഓട്ടോ- ടാക്സി തൊഴിലാളി യൂണിയൻ, വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.