വ്യാപാരസ്ഥാപനങ്ങളിലെ മോഷണം: അന്വേഷണം ഊർജിതമാക്കി
Friday, October 18, 2024 6:18 AM IST
വൈക്കം: വൈക്കം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം മോഷണം നടത്തിയത് കടകൾ മാത്രം കേന്ദ്രീകരിച്ച് മോഷണം നടത്തിവരുന്ന ആളെന്നു സൂചന. വ്യാപാര സ്ഥാപനങ്ങളുടെ ഓടും മച്ചും തകർത്തു മോഷണം നടത്തിയ രീതി കണക്കിലെടുത്ത് സമാന രീതിയിൽ മോഷണം നടത്തുന്നവരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്.

വൈക്കം പടിഞ്ഞാറെ നടയിലെ രശ്മി ജുവലറി, സിൽവർ കാസിൽ, ന്യൂബെസ്റ്റ് ബേക്കേഴ്സ്, എസ്. മഹാദേവ അയ്യർ വസ്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ബേക്കറിയിൽ നിന്ന് 2500 രൂപയും വസ്ത്രാലയത്തിൽ നിന്ന് 500 രൂപയും നഷ്ടപ്പെട്ടു. തുണികൊണ്ടു മുഖം മറച്ച കൈയുറ ധരിച്ച മോഷ്ടാവിന്‍റെ ചിത്രം സിസിടിവിയിൽ പതിഞ്ഞിരുന്നു.


കഴിഞ്ഞദിവസം നഗരത്തിലെ ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. കാണിക്കവഞ്ചി കുത്തിത്തുറന്നതും ഇതേ മോഷ്ടാവാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് പോലീസ്. വൈക്കം വെച്ചൂർ ബണ്ട് റോഡിനു കിഴക്ക് ഭാഗത്ത് ആളില്ലാതിരുന്ന സമയം രാത്രി വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് അകത്തു കടന്ന മോഷ‌്ടാവ് സ്വർണമടക്കം മോഷ‌്ടിച്ച സംഭവത്തിൽ മോഷ‌്ടാവിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

വീട്ടിലെ സിസിടിവിയിൽ മോഷ‌്ടാവിന്‍റെ ചിത്രങ്ങൾ പതിഞ്ഞിരുന്നെങ്കിലും മോഷ‌്ടാവിനെ പിടികൂടാനായില്ല. മോഷ‌്ടാക്കളെ പിടികൂടുന്നതിന് പോലീസ് ഊർജിതമായി അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.