കേസ് നിലനിൽക്കില്ല : കെ. റെയിൽ കേസിൽ പ്രതികളെ വെറുതെ വിട്ടു
Friday, October 18, 2024 5:24 AM IST
ഏറ്റുമാനൂർ: കെ. റെയിൽ സമരത്തിന്‍റെ പേരിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കേസ് നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടു. പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമപ്രകാരം മാർച്ച് 26ന് ഗാന്ധിനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം പ്രിൻസ് ലൂക്കോസ്,കോട്ടയം മുനിസിപ്പൽ കൗൺസിലർമാരായ സാബു മാത്യു,

ലിസി കുര്യൻ, വിനു ആർ. മോഹൻ എന്നിവരെയും എ.വി. അനീഷ്‌, കെ.ജെ. ജോസഫ്, സുനിൽ, ജോഷി ജോർജ് എന്നിവരെയുമാണ് ഏറ്റുമാനൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എ. നിസാം വെറുതെ വിട്ടത്. കെ. റെയിൽ കോർപറേഷന്‍റെ അടയാള കല്ലുകൾ പിഴുതു മാറ്റി കെ. റെയിൽ ഡെവലപ്മെന്‍റ് കോർപറേഷനും കേരള സർക്കാരിനും 7,594 രൂപയുടെ നഷ്ടം വരുത്തി എന്നതായിരുന്നു പ്രതികൾക്കെതിരേയുള്ള കേസ്.

കെ. റെയിൽ ഡെവലപ്മെന്‍റ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം സംസ്ഥാന സർക്കാരിന്‍റെയോ കേന്ദ്ര സർക്കാരിന്‍റെയോ ഭാഗമല്ലാത്തതുകൊണ്ട് പ്രതികൾക്കെതിരേയുള്ള കുറ്റം പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന പ്രതികളുടെ വാദം പരിഗണിച്ച കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.


പ്രതികൾ അന്യായമായി സംഘം ചേർന്നു ലഹള ഉണ്ടാക്കി എന്ന് പ്രോസിക്യൂഷന്റെ ഭാഗം സാക്ഷി മൊഴികൾ കൊണ്ട് തെളിയിക്കാൻ കഴിഞ്ഞില്ല. കെ റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്ന സ്ഥാപനം സ്ഥാപിച്ച അടയാളക്കല്ലുകൾ പൊതുസ്ഥലത്താണെന്നതു തെളിയിക്കുന്ന ഔദ്യോഗിക ഗസറ്റ് പബ്ലിക്കേഷൻ ഹാജരാക്കാൻ സാധിച്ചില്ല.

ഒന്നു മുതൽ ഏഴുവരെ പ്രതികൾക്ക് വേണ്ടി അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ, എട്ടാം പ്രതിക്കുവേണ്ടി അഡ്വ. രാജേഷ് കെ.ആർ, ഒമ്പതാം പ്രതിക്കുവേണ്ടി അഡ്വ. നൃപൻ വടക്കൻ എന്നിവർ ഹാജരായി.

കെ. റെയിൽ പ്രക്ഷോഭത്തിന്‍റെ പേരിൽ സംസ്ഥാനത്തുടനീളം രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രഥമദൃഷ്ടയാ തെളിവിലലെന്നു കണ്ട് തള്ളുന്ന ആദ്യ കേസാണിതെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുകൂടിയായ അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ പറഞ്ഞു.