ഡ്രോണ്‍ പറത്താന്‍ വിദ്യാര്‍ഥികള്‍, കാര്‍ഷിക മേഖലയ്ക്ക് താങ്ങാവും
Friday, October 18, 2024 5:10 AM IST
പാലാ: ഡ്രോണ്‍ പറത്തി കാര്‍ഷികമേഖലയ്ക്ക് കരുത്തേകാന്‍ വിദ്യാര്‍ഥികള്‍ പരിശീലനം നേടുന്നു. പാലാ സെന്‍റ് തോമസ് കോളജിലെ ബി-വോക് സസ്റ്റെയ്‌നബിള്‍ അഗ്രികള്‍ച്ചര്‍ വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിലാണ് വിദ്യാര്‍ഥികള്‍ക്കായി അഗ്രിഡ്രോണ്‍ ടെക്നോളജിയില്‍ പരിശീലനം നല്‍കുന്നത്.

വിളകളുടെ ശാസ്ത്രീയപരിപാലനത്തിന് ഏറെ ഉപകാരപ്രദമായ നൂതന സാങ്കേതികവിദ്യയില്‍ പ്രായോഗികപരിശീലനമാണ് നല്കുന്നത്. വര്‍ധിച്ച കൂലിച്ചെലവും തൊഴിലാളിക്ഷാമവും നേരിടുന്ന കേരളത്തില്‍ അഗ്രിഡ്രോണിന് പ്രസക്തിയേറെയാണെന്നാണ് വിലയിരുത്തല്‍.


ഒരേക്കര്‍ കൃഷിഭൂമിയില്‍ വളങ്ങളും കീടനാശിനിയും മറ്റും തളിക്കാന്‍ ഏകദേശം പത്തു മിനിട്ടു മതിയാകും. സാമ്പത്തികച്ചെലവ് 700 നും 1000 നും ഉള്ളില്‍ ഒതുങ്ങുമെന്നതും കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണ്.

കേരള ടെക്നോളജി ഇന്നവേഷന്‍ സോണിലെ ഫ്യൂസിലേജ് ഇന്നോവേഷന്‍സ് എന്ന കമ്പനിയാണ് പരിശീലനത്തിനുവേണ്ട സാങ്കേതികസഹായം നല്കിയത്.

പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, കരൂര്‍ കൃഷി ഓഫീസര്‍ വി.എം. പരീദുദീന്‍, സസ്റ്റെയ്‌നബിള്‍ അഗ്രിക്കള്‍ച്ചറല്‍ വിഭാഗം മേധാവി ഡോ. ലിനി എല്‍. ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.