എല്ലാവർക്കും പട്ടയം സർക്കാർ ലക്ഷ്യം: മന്ത്രി കെ. രാജൻ
Friday, October 18, 2024 4:58 AM IST
മുണ്ടക്കയം: സംസ്ഥാനത്തെ കൈവശം ഭൂമിയുള്ള മുഴുവൻ കൃഷിക്കാർക്കും പട്ടയം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ. മലയോര മേഖലയിലെ പട്ടയവിതരണത്തിനായി മുണ്ടക്കയത്ത് പുത്തൻചന്തയിൽ ആരംഭിച്ച സ്പെഷൽ താഹസിൽദാർ ഓഫീസിന്‍റെയും ജില്ലാതല പട്ടയ മേളയുടെയും ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പ്രത്യേകമായ പട്ടയ മിഷൻ രൂപീകരിച്ചിട്ടുണ്ടെന്നും ഇതിനോടകം ഒന്നരലക്ഷം പട്ടയം നൽകിക്കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഐഎഎസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു, സബ് കളക്ടർ ഡി. രഞ്ജിത്ത് ഐഎഎസ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.


എരുമേലി വടക്ക്, കോരുത്തോട്, എരുമേലി തെക്ക് എന്നീ മൂന്ന് വില്ലേജുകളിലെ ജനങ്ങൾക്കുള്ള പട്ടയ വിതരണം വേഗത്തിൽ പൂർത്തിയാക്കുന്നതിനുവേണ്ടിയാണ് മുണ്ടക്കയത്ത് പുത്തൻചന്തയിൽ സ്പെഷൽ തഹസിൽദാർ ഓഫീസ് ആരംഭിക്കുന്നത്.

ഒരു തഹസിൽദാർ, രണ്ട് ഡെപ്യൂട്ടി തഹസിൽദാർമാർ, ആറ് സർവേയർമാർ ഉൾപ്പെടെയുള്ളവരുടെ സേവനമാകും ഇവിടെ ലഭിക്കുക. പട്ടികജാതി, പട്ടികവർഗ ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന മേഖലയിലെ ആളുകൾക്കു പരമാവധി ഒരു വർഷത്തിനുള്ളിൽ പട്ടയം നൽകുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും എംഎൽഎ അറിയിച്ചു.