മൂന്നു പേരുടെ മരണവാര്‍ത്തയറിഞ്ഞ് പാറത്തോട് ഗ്രാമം നടുങ്ങി ‍
Friday, October 18, 2024 4:58 AM IST
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രാമവാസികള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നടുക്കത്തോടെയാണ് ഒരേ വീട്ടില്‍ മൂന്നുപേരുടെ മരണവാര്‍ത്ത കേട്ടറിഞ്ഞത്. പാറത്തോട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാറി പഴുമല റോഡില്‍ പൂന്തോട്ടത്തില്‍ റിട്ട. എഎസ്‌ഐ സോമനാഥന്‍നായര്‍ (84), ഭാര്യ സരസമ്മ (55), മകന്‍ സപ്ലൈ ഓഫീസിലെ ക്ലാർക്ക് ശ്യാം നാഥ് (31) എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചുവെന്നായിരുന്നു വാര്‍ത്ത.

സോമനാഥന്‍നായരുടെ ആദ്യ ഭാര്യയിലെ മകൾ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാതെ വന്നതോടെ അയല്‍വാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

രണ്ടു ദിവസമായി ആരെയും പുറത്തേക്കു കാണാതിരുന്നതും വീട്ടിൽ ആളനക്കമില്ലാതെയും വീടിനു മുന്നില്‍ രണ്ടു ദിവസത്തെ പത്രവും പാലും കാണാനിടയായതോടെ സംശയം തോന്നിയ അയൽവാസികളും ജനപ്രതിനിധികളുമാണ് പോലീസിനെ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി അടുക്കള വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.


മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ശ്യാംനാഥിന് അധികമാരോടും സമ്പര്‍ക്കമോ സംസാരമോ ഇല്ലാതിരുന്നുവെന്നും നാള്‍പൊരുത്തക്കേടില്‍ വിവാഹങ്ങള്‍ മുടങ്ങിയെന്നും അയല്‍വാസികള്‍ പറഞ്ഞു.

കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സോമനാഥന്‍നായര്‍ ജോലി ചെയ്തിട്ടുണ്ട്. ജനങ്ങളുമായി വലിയ അടുപ്പം ഇദ്ദേഹത്തിനുണ്ടായിരുന്നു. പാറത്തോട്ടുകാർക്ക് എന്ത് ആവശ്യത്തിനും സോമനാഥന്‍നായര്‍ ഓടിയെത്തുമായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു.