നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം
Friday, October 18, 2024 6:06 AM IST
കോട്ടയം: സംക്രാന്തി നീലിമംഗലം മുസ്‌ലിം ജമാ അത്തിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. എത്രരൂപ നഷ്ടമായിട്ടുണ്ടെന്നു തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല. രണ്ടു മാസത്തെ പണം നേര്‍ച്ചപ്പെട്ടിയില്‍നിന്നും എടുത്തിട്ടില്ലെന്നാണ് മോസ്‌ക് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു മോഷ്ടാവ് ഉള്ളില്‍ പ്രവേശിച്ചതെന്നാണു മനസിലാകുന്നത്.

മോസ്കിന്‍റെ മതില്‍ക്കെട്ടിനുള്ളിലെ നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്താണു മോഷണം നടന്നിരിക്കുന്നത്. രാവിലെ മോസ്‌കില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവരാണു മോഷണ വിവരം കണ്ടത്. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസില്‍ വിവരമറിയിച്ചു. ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്പെക്ടര്‍ ടി. ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.


നീലിമംഗലത്ത് ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചു കാണിക്കവഞ്ചിയും നേര്‍ച്ചപ്പെട്ടിയും തകർത്തുള്ള മോഷണങ്ങൾ വ്യാപകമായതായി നാട്ടുകാര്‍ പറയുന്നു. നേരത്തെ എസ്എന്‍ഡിപി ശാഖാ യോഗത്തിന്‍റെ കാണിക്കവഞ്ചി തകര്‍ത്തു മോഷണം നടത്തിയിരുന്നു. പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.