72 ലക്ഷം തട്ടിയെടുത്തു; മൂന്നു പേർക്കെതിരേ കേസ്
Sunday, September 22, 2024 8:01 AM IST
കണ്ണൂർ: ഭാരത് ഫിനാൻഷ്യൽ ഇൻക്ലുഷൻ ലിമിറ്റഡിൽ നിന്ന് 72 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നുപേർക്കെതിരെ കേസ്. ഏഴിലോട് സ്വദേശി ജിതിൻ കെ. മുരളി, കോഴിക്കോട് ചെന്പനോട സ്വദേശി അശ്വിൻ സന്ദീപ്, മാങ്ങാട്ടിടം സ്വദേശി അശ്വിൻ രാജ് എന്നിവർക്കെതിരെയാണ് യൂണിറ്റ് മാനേജർ ഒ.എസ്. വിഷ്ണുവിന്‍റെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്തത്.


മാർച്ച് ഒന്നുമുതൽ മേയ് 20 വരെ പ്രതികൾ സ്ഥാപനത്തിൽ ബ്രാഞ്ച് മാനേജർ, ക്രെഡിറ്റ് മാനേജർ എന്നീ തസ്തികകളിൽ ജോലി ചെയ്ത് വരവെയാണ് തട്ടിപ്പ് നടക്കുന്നത്. സ്ഥാപനത്തിൽ വിശ്വാസ വഞ്ചന നടത്തി 72,36,606 രൂപ തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.