വാകത്താനത്ത് വിവിധ റോഡുകളിൽ അപകടക്കെണിയായി ജല്‍ജീവന്‍ കുഴികള്‍
Sunday, September 22, 2024 7:05 AM IST
വാകത്താനം: വാകത്താനം ഗ്രാമപഞ്ചായത്തിലെ വാട്ടര്‍ അഥോറിറ്റി ജലനിധി പദ്ധതിക്കായി പൈപ്പിടാന്‍ കുഴിച്ച കുഴി കാല്‍നാട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും അപകടക്കെണിയായി.

പഞ്ചായത്തിലെ മുഴുവന്‍ റോഡുകളുടെയും അവസ്ഥ പരിതാപകരമാണ്. വാഹന അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്. വാകത്താനം പഞ്ചായത്ത് പരിതിയില്‍ വരുന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും വാകത്താനം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനും നടപടികള്‍ സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് വാകത്താനം മണ്ഡലം പ്രവര്‍ത്തകയോഗം അവശ്യപ്പെട്ടു.


മണ്ഡലം പ്രസിഡന്‍റ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സിബി പാറപ്പ, അഡ്വ. വിനോ വാഴയ്ക്കന്‍, ജില്ല കമ്മിറ്റി അംഗങ്ങളായ എ. ഇസഡ്. ഏബ്രഹാം, ബാബു കുമ്മന്‍കുളം, മണ്ഡലം സെക്രട്ടറി സജി ചക്കുചരയ്ക്കല്‍ എന്നിവര്‍ പ്രസഗിച്ചു.