കുടിവെള്ളമില്ല; നിയമസേവന അഥോറിറ്റിക്ക് പരാതി നല്കി നാട്ടുകാർ
Sunday, September 22, 2024 7:30 AM IST
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ എട്ടുമാസമായി കുടിവെള്ള വിതരണം തടസപ്പെട്ടതിനെതിരെ ജില്ലാ നിയമസേവന അഥോറിറ്റിയെ സമീപിച്ച് നാട്ടുകാർ.

അറക്കത്തട്ട്, പുളി, വെള്ളടക്കം പ്രദേശങ്ങളിലെ ശുദ്ധജല വിതരണസമിതി പ്രസിഡന്‍റുമാരായ തോമസ് ജോർജ്, എം.ജെ. ജോസഫ്, ടി.ജെ. മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ നിയമസേവന അഥോറിറ്റിക്ക് പരാതി നല്കിയത്.

കഴിഞ്ഞ ഡിസംബറിൽ ചിറ്റാരിക്കാൽ-ഭീമനടി റോഡ് നിർമാണത്തിനിടയിൽ കുടിവെള്ള വിതരണത്തിനുള്ള പ്രധാന പൈപ്പുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ് കുടിവെള്ളവിതരണം തടസപ്പെടാൻ കാരണമായതെന്നാണ് പരാതി. അന്ന് സ്ഥലം സന്ദർശിച്ച ജല അഥോറിറ്റി, ജലനിധി, പഞ്ചായത്ത് ഉദ്യോഗസ്ഥർ മൂന്നുമാസം കൊണ്ട് പൈപ്പുകൾ പുനഃസ്ഥാപിച്ച് കുടിവെള്ളവിതരണം നടത്തുമെന്ന് ഉറപ്പു നല്കിയിരുന്നു. എന്നാൽ എട്ടുമാസം കഴിഞ്ഞിട്ടും കുടിവെള്ള വിതരണം പുനരാരംഭിച്ചിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.


ഈസ്റ്റ് എളേരി പഞ്ചായത്ത് സെക്രട്ടറി, റോഡ് നിർമാണ കരാറുകാർ, കേരളാ റോഡ് ഫണ്ട് എക്സിക്യുട്ടീവ് എൻജിനിയർ തുടങ്ങിയവരെയാണ് എതിർകക്ഷികളാക്കിയിട്ടുള്ളത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എം. രാജഗോപാലൻ എംഎൽഎയ്ക്കും നാട്ടുകാർ നിവേദനം നല്കിയിട്ടുണ്ട്. കുടിവെള്ളവിതരണം തടസപ്പെട്ടതോടെ കഴിഞ്ഞ വേനലിൽ ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു.

മഴക്കാലം തുടങ്ങിയതോടെ താത്കാലിക മഴവെള്ള സംഭരണികൾ സ്ഥാപിച്ചാണ് പലരും വീട്ടാവശ്യത്തിനുള്ള വെള്ളമെടുക്കുന്നത്. ഇതേ നിലയിൽ തുടർന്നാൽ വരുന്ന വേനലിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.