കരിന്തളം-വയനാട് കെവി ലൈൻ ഭൂമി നഷ്ടപ്പെടുന്നവരുടെ യോഗം നാളെ
Sunday, September 22, 2024 8:01 AM IST
ആലക്കോട്: കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ആക്‌ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം നാലിന് ആലക്കോട് സെന്‍റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഭൂമി നഷ്ടമാകുന്നവരുടെയും അഭ്യുദയകാംക്ഷികളുടെയും യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. പദ്ധതിക്ക് തങ്ങൾ എതിരല്ലെന്നും അതേ സമയം കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധിയും ഭൂമിയും നഷ്ടപ്പെട്ട് പെരുവഴിയിലാകുന്നവർക്ക് നീതി ലഭിക്കണമെന്നും ആക്‌ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ന്യായമായ നഷ്ടപരിഹാരം ലഭിക്കണം എന്നുമുള്ള മാന്യമായ നിലപാടാണ് കൃഷിക്കാർ ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇതുവരെ നിരവധി ചർച്ചകൾ നടന്നുവെങ്കിലും കർഷകർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്ന തലത്തിലേക്ക് തീരുമാനങ്ങൾ ഒന്നുംതന്നെ എത്തിയില്ല.


മാത്രവുമല്ല ബലംപ്രയോഗിച്ച് കർഷകരുടെ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുകയും ചെയ്തു. ഈയൊരു പ്രത്യേക സാഹചര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.