വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ടോക്കണ്‍ സിസ്റ്റം പ്രവർത്തിക്കുന്നില്ലെന്ന് പരാതി
Sunday, September 22, 2024 6:38 AM IST
വെള്ളറട: വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഒപിയിലുള്ള ടോക്കണ്‍ സിസ്റ്റം മാസങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. ഡോക്ടറെ കാണാനെത്തുന്ന രോഗികള്‍ ഇപ്പോള്‍ വരിയില്‍നിന്നു വലയുകയാണ്.

രോഗികളുടെ പ്രയാസം കണ്ട് സ്വകാര്യവ്യക്തി പുതിയ ടോക്കണ്‍ സംവിധാനം സജ്ജമാക്കി നല്‍കിയിട്ടും അതു പ്രവര്‍ത്തിപ്പിക്കുന്നില്ലെന്നാണ് പരാതി. മലയോരത്തെ പ്രധാന ആതുരാലയമായ ആശുപത്രിയില്‍ ദിവസേന 700 ലധികം പേര്‍ ഒപിയിലെത്തുന്നുണ്ട്.

രാവിലെ രണ്ട് മുറികളിലാണ് ഒപി. ഡോക്ടര്‍മാര്‍ ഉണ്ടാവുക. തിക്കും തിരക്കും ഉണ്ടാകാതിരിക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശുപത്രിക്കു കാഷ് പദവി കിട്ടിയ സമയത്താണ് ഇവിടെ ടോക്കണ്‍ സിസ്റ്റവും പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്.


ഒപികാര്‍ഡില്‍ ടോക്കണ്‍ നമ്പര്‍ എഴുതുകയും ഇതനുസരിച്ച് ഡോക്ടര്‍മാര്‍ ടോക്കണ്‍ മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് രോഗികള്‍ക്ക് ചികിത്സ നല്‍കിവന്നിരുന്നു. ഇപ്പോള്‍ ആറുമാസത്തിലേറെയായി ടോക്കണ്‍ പ്രവര്‍ത്തിക്കുന്നില്ല. ഇതോടെ ഏറെ ബുധിമുട്ടനുഭവിക്കുന്ന രോഗികള്‍ പോലും വരിയില്‍ നില്‍ക്കേണ്ട അവസ്ഥയാണ്.