18 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍
Sunday, September 22, 2024 3:10 AM IST
തിരുവല്ല: വില്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി ഡ്രൈ ഡേ ദിനത്തില്‍ നിരണം സ്വദേശിയായ യുവാവ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. നിരണം കാട്ടുനിലം മാന്ത്രയില്‍ വീട്ടില്‍ എം.കെ. ബൈജുവാണ് (42) ശനിയാഴ്ച രാവിലെ പത്തോടെ പിടിയിലായത്. 36 കുപ്പികളായി വീട്ടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലനടിയില്‍ ചാക്ക് കെട്ടില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യം കണ്ടെത്തിയത്.

എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ബിവറേജസ് ചില്ലറ വില്‍പനശാലകളില്‍നിന്ന് വാങ്ങി സൂക്ഷിക്കുന്ന വില കുറഞ്ഞ മദ്യം ഡ്രൈ ഡേ ദിനങ്ങളില്‍ അടക്കം അമിത വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.രാജേന്ദ്രന്‍, അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. ബിജു, പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.കെ. സുരേഷ്, വി. രതീഷ്, സുമോദ് കുമാര്‍, ആര്‍. രാജിമോള്‍, എന്‍. വിജയന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ ബൈജുവിനെ റിമാന്‍ഡ് ചെയ്തു.