പാലത്തുംകടവിൽ കാട്ടാന കൃഷി നശിപ്പിച്ചു
Sunday, September 22, 2024 8:01 AM IST
ഇരിട്ടി: പാലത്തുംകടവ് ബാരാപോൾ മേഖലയിൽ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി കച്ചേരിക്കടവ് പാലത്തുംകടവ് മെയിൻ റോഡിന് സമീപം ജനവാസ മേഖലയിലെ കൃഷിയാണ് കാട്ടന നശിപ്പിച്ചത്. ജെയ്സൺ മണ്ഡപത്തിൽ, ജോസ് നരിമറ്റം, ബാബു കീച്ചപ്പള്ളി, ജോസ് മടുക്കക്കുഴി, റെന്നി മടുക്കക്കുഴി എന്നിവരുടെ തെങ്ങ്, കമുക്, കശുമാവ്, വാഴ, കൊക്കോ, കുരുമുളക് തുടങ്ങിയ വിളകളാണ് ആന നശിപ്പിച്ചത്.

കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകളാണ് ബാരപ്പോൾ പുഴ കടന്ന് കേരളത്തിലെ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്നത്. ആന ഭീതിയിൽ പ്രദേശവാസി കൾ കഴിയുന്പോഴും ത്രിതല പഞ്ചയത്തും കൃഷി വകുപ്പും സംയുകതമായി കച്ചേരിക്കടവ് പാലം മുതൽ പാലത്തുംകടവ് വരെ ആറുകിലോമീറ്റർ ദൂരത്തിൽ നിർമിക്കാൻ ഉദേശിച്ച വേലി ഇനിയും യാഥാർഥ്യമാക്കാൻ കഴിഞ്ഞിട്ടില്ല. സോളാർ തൂക്കുവേലിക്കായി 53 ലക്ഷം രൂപ അനുവദിച്ചെങ്കിലും മൂന്നു തവണ ടെൻഡർ വിളിക്കാൻ ആളില്ലാതെ കാൻസൽ ആയതും തിരിച്ചടിയാണ്.


ജനങ്ങളുടെ ജീവനു ഭീഷണിയായ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കും വരെ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് അംഗം ബിജോയി പ്ലാത്തോട്ടം പറഞ്ഞു.

ആന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ ഇരിട്ടി ഫോറസ്റ്റ് ഓഫീസർ സി. സുനിൽ കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മേഖലയിൽ വനപാലക സംഘം നടത്തുന്ന പട്രോളിംഗ് പാലത്തുംകടവ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചു.