കൊട്ടിയൂർ-വയനാട് ചുരം പാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം
Sunday, September 22, 2024 8:01 AM IST
കേളകം: കൊട്ടിയൂര്‍-വയനാട് ചുരം പാതയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ ദുരിതത്തിൽ. വിള്ളല്‍ വീണ് ഗര്‍ത്തമായ തലശേരി-ബാവലി അന്തര്‍ സംസ്ഥാനപാതയില്‍ പേരിയ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചതോടെയാണ് കൊട്ടിയൂര്‍-പാല്‍ച്ചുരം-ബോയ്‌സ് ടൗണ്‍ ചുരം പാതയില്‍ വാഹനത്തിരക്കേറിയത്.

ദീര്‍ഘദൂര ബസുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, ചെങ്കല്‍ ലോറികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് പാതയിലൂടെ കടന്നുപോകുന്നത്. ഇടുങ്ങിയ പാതയില്‍ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്പോഴും കുരുക്കഴിക്കാൻ പോലീസുകാരുടെ സേവനം ലഭിക്കാറില്ലെന്നും പരാതിയുണ്ട്.

ആശ്രമം ജംഗ്ഷൻ മുതൽ ചെകുത്താൻതോട് വരെയുള്ള പ്രദേശത്ത് ഒരേസമയം രണ്ടു വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ചെകുത്താൻ തോടിനു സമീപത്തെ കോൺക്രീറ്റ് റോഡ് കഴിഞ്ഞ ഭാഗത്ത് ഒരേസമയം ഒരു ചെറിയ വാഹനത്ത് കടന്നു പോകാനുള്ള വീതിയുമേയുള്ളു. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ കയറ്റം കയറി വരുന്പോൾ ചുരം ഇറങ്ങി വരുന്ന വാഹനങ്ങൾ അരികു ചേർത്ത് നിർത്തിയിടുന്പോൾ ഇതിനു പിന്നിൽ വലിയ നിരയാണ് രൂപപ്പെടാറ്. അടിയന്തര സാഹചര്യത്തിൽ വയനാട്ടിലേയ്ക്കടക്കം പോകുന്ന ആംബുലൻസ് ഉൾപ്പെടെയുള്ളവയും കുരുക്കിൽ പെടുകയാണ്.


വയനാട് അതിര്‍ത്തി തലപ്പുഴ പോലീസിന്‍റെയും കണ്ണൂര്‍ അതിര്‍ത്തി കേളകം പോലീസിന്‍റെയും പരിധിയിലാണെന്നതിനാൽ കുരുക്ക് ഉണ്ടാവുന്പോൾ ആരാണ് ഇടപെടേണ്ടതെന്ന കാര്യത്തിലുള്ള ശീതസമരവും കുരുക്ക് മുറുക്കാനിടയാക്കുന്നുണ്ട്. പാൽച്ചുരത്തും വയനാട് അതിര്‍ത്തിയായ ചെകുത്താന്‍ തോടിനു സമീപത്തും ഓരോ പോലീസുകാരെയെങ്കിലും നിയോഗിച്ചാല്‍ തന്നെ ഒരു പരിധിവരെ ഗതാഗതം സുഗമമാകുമെന്നാണ് യാത്രക്കാർ പറയുന്നത്. പോലീസിന്‍റെ സാന്നിധ്യമുണ്ടെന്ന് വന്നാൽ തോന്നിയതു പോലുള്ള ഡ്രൈവിംഗും നിയന്ത്രിക്കാനാകും.

കഴിഞ്ഞദിവസം രാവിലെ മുതല്‍ പാതയില്‍ ഗതാഗത സ്തംഭനമുണ്ടായാലും തടസം നീക്കാന്‍ അധികൃതര്‍ ആരും എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മണിക്കൂറുകള്‍ ഇടവിട്ട് പാതയില്‍ ഗതാഗത സ്തംഭനം തുടരുന്ന കാഴ്ചയാണ് ആഴ്ചകളായി തുടരുന്നത്.

ജൂലൈ 30നാണ് തലശേരി ബാവലി അന്തര്‍സംസ്ഥാന പാതയില്‍ ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചത്. കനത്ത മഴയെ തുടര്‍ന്ന് തലശേരി-ബാവലി റോഡിലെ വയനാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്ത് റോഡില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ഗതാഗതം ജില്ലാ ഭരണകൂടം നിരോധിച്ചത്.