തോക്കുന്പൻസാഡിൽ റോഡ്: പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഡിഎഫ്ഒയ്ക്ക് നിവേദനം നൽകി
Sunday, September 22, 2024 3:06 AM IST
കരിമണ്ണൂർ: നെയ്യശേരി-തോക്കുന്പൻസാഡിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് കരിമണ്ണൂർ പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിവേദനം നൽകി.

നിലവിലുള്ള തൊമ്മൻകുത്ത് ചപ്പാത്ത് നിലനിർത്തി പുതിയ പാലം നിർമിക്കാൻ വനംവകുപ്പ് അനുമതി നൽകാത്ത സാഹചര്യമാണുള്ളത്. ഇതിനുപുറമേ എതിർദിശയിൽനിന്നുള്ള കാഴ്ച മറയ്ക്കുന്ന വിധത്തിലുള്ള വളവ് നിവർത്താനും റോഡിനോടു ചേർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിനീക്കാനും വനംവകുപ്പ് അനുമതി നൽകുന്നില്ല. ഇതുമൂലം റോഡ് വികസനം ശരിയായ രീതിയിൽ നടത്താനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

നിലവിലുള്ള തൊമ്മൻകുത്ത് ചപ്പാത്ത് പൊളിച്ച് ഇവിടെ മൂന്നുമീറ്റർ ഉയർത്തി നിലവിലുണ്ടായിരുന്ന അതേ വീതിയിൽ പുനർനിർമിക്കാനാണ് നിർദേശമുള്ളത്. ഇതു മാസങ്ങളോളം ആയിരക്കണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന തൊമ്മൻകുത്ത് ഭാഗത്തേക്കുള്ള ഗതാഗതം നിലയ്ക്കുന്ന സാഹചര്യമുണ്ടാക്കും. അതേ സമയം സമീപത്തുതന്നെ ഒന്പതുമീറ്റർ വീതിയിൽ പാലം നിർമിക്കാനായാൽ നിലവിലുള്ള ഗതാഗതത്തിനു തടസം സൃഷ്ടിക്കാതെ നിർമാണം പൂർത്തിയാക്കാൻ കഴിയും.

റോഡ് വികസനം ടൂറിസത്തിനും ഉണർവേകും

തൊമ്മൻകുത്ത്, ആനയാടിക്കുത്ത് എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നൂറുകണക്കിനു സഞ്ചാരികളാണ് ദിവസംതോറും എത്തുന്നത്. വികസനത്തിന്‍റെ പാതയിലായ തൊമ്മൻകുത്തിലേക്ക് പുതിയ പാലം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് തടസവാദം ഉന്നയിക്കുന്നത് പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്.


റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ചർച്ചകൾക്കൊടുവിൽ നേരത്തെ ഏതാനും മരങ്ങൾ മുറിച്ചുനീക്കാൻ വനംവകുപ്പ് അനുമതി നൽകിയിരുന്നു. എന്നാൽ ഇപ്പോഴും ചിലയിടങ്ങളിൽ റോഡിനോടു ചേർന്ന് മരങ്ങൾ നിൽക്കുന്നുണ്ട്. ഇവ വൻഅപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിലാണ് വളവുനിവർത്തി റോഡ് ഉയർത്തി നാൽപ്പതേക്കർ കലുങ്ക്, അപ്രോച്ച് റോഡ് എന്നിവ നിർമിക്കാൻ നടപടി സ്വീകരിക്കുക, റോഡ് കടന്നുപോകുന്ന വനപ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഐറിഷ്ഓട നിർമിക്കുന്നതിനു അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് കമ്മിറ്റി ഡിഎഫ്ഒയ്ക്ക് നിവേദനം നൽകിയത്.

നിലവിൽ റോഡ് നിർമാണം അന്തിമഘട്ടത്തിലാണ്. കരിമണ്ണൂർ-തൊമ്മൻകുത്ത് (9.74 കിലോ മീറ്റർ), തൊമ്മൻകുത്ത്-നാരങ്ങാനം- മുണ്ടൻമുടി (4.19 കിലോ മീറ്റർ), വണ്ണപ്പുറം-പട്ടയക്കുടി ( 15.32 കിലോമീറ്റർ) എന്നീ റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചുവരുന്നത്.