കോഴിച്ചാൽ-പട്ടത്തുവയൽ-താബോർ റോഡിനോട് അവഗണന; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ
Sunday, September 22, 2024 8:01 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാൽ-പട്ടത്തുവയൽ-താബോർ റോഡിനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാനൊരുങ്ങി പ്രദേശവാസികൾ. 65 വർഷം പഴക്കമുള്ള ഈ റോഡ് പയ്യന്നൂർ-ഇരിക്കൂർ നിയോജക മണ്ഡലങ്ങളെയും ചെറുപുഴ- ഉദയഗിരി പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഏറെ പ്രധാനപ്പെട്ട റോഡാണെങ്കിലും വികസനകാര്യത്തിൽ അധികൃതർ അവഗണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

4.7 കിലോമീറ്റർ നീളവും ആറു മീറ്റർ വീതിയുമാണ് റോഡിനുള്ളത്. കുത്തനെയുള്ള കയറ്റവും ശാസ്ത്രീയമായ രീതിയിലുള്ള ഓവുചാലുകളുടെ അഭാവവുമാണ് റോഡ് തകർച്ചയക്ക് ഇടയാക്കുന്നത്.

പ്രദേശവാസികളായ നൂറുകണക്കിനാളുകൾക്ക് ഏക ആശ്രയമായ ഈ റോഡ് നിരവധി സഞ്ചാരികളെത്തുന്ന തെരുവുമല, താബോർ എന്നിവിടങ്ങളിലേയ്ക്കുള്ള പാതയും കൂടിയാണ്. റിസോർട്ടുകൾ ഉൾപ്പെടെയുള്ള ഈ മേഖലയിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും റോഡിന്‍റെ ശോച്യാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


ആവശ്യത്തിന് വീതിയില്ലാത്തതിനാൽ എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. ചെറുപുഴ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും കാസർഗോഡ് ജില്ലയിൽ നിന്നും എളുപ്പത്തിൽ പരിയാരം, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെത്താൻ കഴിയുന്ന റോഡിന്‍റെ നവീകരണം എത്രയും വേഗത്തിൽ നടപ്പിലാക്കണമെന്നാണ് ആവശ്യം ശക്തമായിരിക്കുന്നത്