യുഡിഎഫിന് ഏറ്റവും അനുകൂല സാഹചര്യം: കെ. സുധാകരന്‍
Sunday, September 22, 2024 8:01 AM IST
കണ്ണൂര്‍: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കണ്ണൂര്‍ കോര്‍പറേഷന്‍തല നേതൃയോഗം ഡിസിസി ഓഫീസില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും ജനവിരുദ്ധ നടപടികളും കാരണം എല്ലാ വിഭാഗം ആളുകളും ഈ സര്‍ക്കാരിനെ വെറുത്തുവെന്നും യുഡിഎഫിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ കെ. സുധാകരന്‍ പറഞ്ഞു.

ഒന്നൊന്നായി ആരോപണങ്ങളുടെ പെരുമഴയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരി നെതിരേ ഉയര്‍ന്ന് വരുന്നത്. ഭരണപക്ഷ എംഎല്‍എ വരെ സര്‍ക്കാരിനെതിരേ തിരിയുന്ന കാഴ്ചയാണ് ഇതുവരെ കേട്ട് കേള്‍വിയില്ലാത്തതാണ് ഭരണ മുന്നണിയില്‍ നടക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.


എല്ലാവരും ഒരേ മനസോടെ ഒറ്റക്കെട്ടായി നിന്നാല്‍ കേരളത്തിലെ മഹാഭൂരിഭാഗം പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും നഗരസഭകളിലും യുഡിഎഫിനു വിജയിക്കാന്‍ സാധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.

നേതാക്കളായ മാർട്ടിൻ ജോർജ്, അജയ് തറയില്‍, പി.എം. നിയാസ്, കെ.സി. മുഹമ്മദ് ഫൈസല്‍, കെ. പ്രമോദ്, രാജീവന്‍ എളയാവൂര്‍, റിജില്‍ മാക്കുറ്റി, പി. ഇന്ദിര, ശ്രീജ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുടർന്ന് ജില്ലയിലെ ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെ നേതൃ കൺവൻഷൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി അംഗം അജയ് തറയിൽ ഉദ്ഘാടനം ചെയ്തു.