കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പ്ലാന്‍റ്
Sunday, September 22, 2024 8:01 AM IST
കണ്ണൂർ: വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറയ്ക്കുന്നതിനായി സോളാർ പ്ലാന്‍റ് പദ്ധതിയുമായി കണ്ണൂർ വിമാനത്താവളം. നാല് മെഗാ വാട്ട് സോളാർ പ്ലാന്‍റാണ് സ്ഥാപിക്കുന്നത്. ഇതിലൂടെ വൈദ്യുതി ഉപഭോഗ ചെലവ് ഏകദേശം പകുതിയായായി കുറക്കാനാകും. അതിനൊപ്പം കാർബൺ ഫൂട്ട് പ്രിന്‍റും ഗണ്യമായി കുറയ്ക്കാനാകും.

രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്‍റ്, തിരക്കേറിയ പ്രവർത്തന സമയങ്ങളിൽ ബാഹ്യ വൈദ്യുതി സ്രോതസുകളെ കളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വിമാനത്താവളത്തെ സഹായിക്കും.


വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ഏരിയയിലും സമീപ പ്രദേശങ്ങളിലെ ഭൂമിയിലും ഈ പദ്ധതി സ്ഥാപിക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ലാന്‍റ് മാനേജ്മെന്‍റ് പ്ലാനുകളെയും ഇത് ബാധിക്കില്ല. പാർക്കിംഗ് സ്ഥലങ്ങൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വാഹനങ്ങൾക്ക് മേൽക്കൂരയുള്ള പാർക്കിംഗ് ഏരിയകൾ സൃഷ്ടിക്കും. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകും.