കോർപറേഷനിലെ മൾട്ടിലെവൽ റോബോട്ട് പാർക്കിംഗ് ട്രയൽ റണ്‍ അടുത്തയാഴ്ച
Wednesday, September 25, 2024 7:05 AM IST
തൃശൂർ: സേവനം പെട്ടെന്നു ലഭിച്ചാലും വാഹനമെടുത്തു മടങ്ങിപ്പോകാൻ പാടുപെടുംവിധം പാർക്കിംഗ് ബുദ്ധിമുട്ട് നേരിടുന്ന കോർപറേഷനിലെ ആ പഴയ പാർക്കിംഗ് രീതി ഇനി മറന്നേക്കാം. കോർപറേഷന്‍റെ അത്യാധുനിക പാർക്കിംഗ് സംവിധാനമായ മൾട്ടി ലെവൽ റോബോട്ട് പാർക്കിംഗിന്‍റെ നിർമാണം അവസാനഘട്ടത്തിൽ. അടുത്ത ആഴ്ച ട്രയൽ റണ്‍.

നിലവിൽ മൂന്നു കാറിന്‍റെ സ്ഥലത്ത് ഒരേസമയം 12 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്നവിധം സജ്ജമാക്കിയിരിക്കുന്ന പുതിയ സംവിധാനം ഉദ്യോഗസ്ഥർക്കും കോർപറേഷനിൽ എത്തുന്നവർക്കും വലിയ ആശ്വാസമാണ് സമ്മാനിക്കുക. സ്ഥലപരിമിതിമൂലം നട്ടംതിരിഞ്ഞിരുന്ന കോർപറേഷൻ അങ്കണത്തിൽ പഴയ കുടുംബശ്രീ കാന്‍റീൻ പൊളിച്ചുനീക്കിയാണ് മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ട്രയൽ റണ്ണിനുശേഷം ചുറ്റുമുള്ള ഭാഗം കവർ ചെയ്യും. അതിനു മൂന്നാഴ്ചയോളം സമയമെടുക്കും. നിലവിൽ വയറിംഗ്, സെൻസർ, ഓട്ടോമേഷൻ പ്രവൃത്തികളാണു നടക്കുന്നത്. കോർപറേഷൻകെട്ടിടത്തോളം ഉയരത്തിൽ ഒരുങ്ങുന്ന ഈ അത്യാധുനികസംവിധാനത്തിന് 80 ലക്ഷത്തോളം രൂപയാണ് ചെലവ്.


ജനറൽ ആശുപത്രി അങ്കണത്തിലും ഇതേരീതിയിലുള്ള സം വിധാനത്തിന്‍റെ സ്ട്രക്ചർ വർക്കും മെക്കാനിക്കൽ വർക്കും കഴിഞ്ഞിട്ടുണ്ട്. കോർപറേഷനിലെ നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് ജനറൽ ആശുപത്രിയിലും നിർമാണം പുനരാരംഭിക്കും.

നഗരത്തിൽ 10 ഇടങ്ങളിലായാണ് ഇത്തരത്തിലുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി മുൻസാന്പത്തികവർഷം ബജറ്റിൽ നിർദേശിക്കപ്പെട്ട പ്രകാരം എട്ടുകോടിയോളം രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നത്.

സ്വന്തം ലേഖകൻ