പുത്തൂർ കായൽ ടൂറിസം പദ്ധതി നിലച്ചു
Wednesday, September 25, 2024 7:05 AM IST
പുത്തൂർ: ഒരുവർഷംമുന്പ് തുടക്കമിട്ട പുത്തൂർ കായൽ ടൂറിസം പദ്ധതി പ്രവർത്തനം നിലച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രളയക്കെടുതികളിൽനിന്നു രക്ഷയേകുന്നതിനൊപ്പം കാർഷികസമൃദ്ധിയും ലക്ഷ്യമിട്ട് 22 വകുപ്പുകളെ യോജിപ്പിച്ച് മാനസസരോവരം പുത്തൂർ കായൽ നവീകരണപദ്ധതിക്കു തുടക്കമിട്ടത്.

തൃശൂർ ഗവ. എൻജിനിയറിംഗ് കോളജിലെ ആർക്കിടെക്ട് ആൻഡ് പ്ലാനിംഗ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഡിപിആറും തയാറാക്കി. കോർപറേഷന്‍റെ നഗരസഞ്ചയ പദ്ധതിയിലുൾപ്പെടുത്തി പദ്ധതിക്കായി അനുവദിച്ച 1.80 കോടിയുമായി പ്രവർത്തനം തുടങ്ങിയെങ്കിലും സാന്പത്തിക ബുദ്ധിമുട്ടിനെത്തുടർന്നു നിലച്ചു.

കഴിഞ്ഞ ബജറ്റിൽ കായൽ ടൂറിസത്തിനായി ടൂറിസം വകുപ്പ് 10 കോടി അനുവദിച്ചിരുന്നു. 32 കോടിയുടെ ഇക്കോ ടൂറിസം പദ്ധതിയാണ് വിഭാവനം ചെയ്തത്. 25 ഏക്കറിലുള്ള തണ്ണീർത്തടത്തിൽ പുത്തൂർ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ബോട്ടുസവാരിയും മ്യൂസിക് ഫൗണ്ടനും മീൻപിടിത്തവും ജല സ്പോർട്സും ഫുഡ് കോർട്ടുകളുമടക്കമുള്ള വൻപദ്ധതിയായിരുന്നു ഇത്.

വേനലിൽ കായൽ വറ്റുന്ന സമയത്തു പുഴയിൽനിന്നു വെള്ളമടിക്കാറാണു പതിവ്. ഇതിനുപകരം പീച്ചി ഇടതുകര കനാൽ തുറക്കുന്പോൾ തുളിയാംകുന്ന് ചിറയിൽനിന്ന് കാടച്ചാൽവഴി കായലിലേക്ക് വെള്ളമെത്തിക്കാനും പദ്ധതി തയാറാക്കി.

തുടർനടപടികൾ തയാറാക്കാനുള്ള യോഗം ചേർന്നിട്ടു മാസങ്ങളായി. കൃത്യമായ ആസൂത്രണമില്ലാത്തതും പദ്ധതിപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ തടസമായി.