33.27 ലക്ഷം രൂപയുടെ പദ്ധതികള്‍ നിപ്മറിന് സമര്‍പ്പിച്ചു
Wednesday, September 25, 2024 7:05 AM IST
ഇരിങ്ങാലക്കുട: ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിനു വേണ്ടിയും സര്‍ക്കാര്‍ എന്നും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടികളോടനുബന്ധിച്ച് നിപ്മറിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിപ്മറിന് ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം ലഭിച്ചതില്‍ മന്ത്രി സന്തോഷം രേഖപ്പെടുത്തുകയും നിപ്മര്‍ ജീവനക്കാരെ അഭിനനന്ദിക്കുകയു ചെയ്തു.

33.27 ലക്ഷം രൂപയുടെ പദ്ധതികളാണ് നിപ്മറിനു സമര്‍പ്പിച്ചത്. സ്‌കേറ്റിംഗ് ട്രാക്ക്, എഡിഎച്ച്ഡി ക്ലിനിക്ക്, ഫീഡിംഗ് ഡിസോഡര്‍ ക്ലിനിക്ക് എന്നീ പദ്ധതികളാണു മന്ത്രി സമര്‍പ്പിച്ചത്.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ചു. ഓട്ടിസം ന്യൂട്രിഷന്‍ ട്രാക്കറിന്‍റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിപ്മര്‍ ജീവനക്കാര്‍ 137432 രൂപയുടെ ചെക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മന്ത്രിക്കു കൈമാറി.

സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് എംവോക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി.

ആളൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. ജോജോ, കെഎസ്എസ്എം അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. സന്തോഷ് ജേക്കബ്, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ നൈസന്‍, വാര്‍ഡ് മെമ്പര്‍ മേരി ഐസക് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു സ്വാഗതവും ഡയറ്റീഷന്‍ ആന്‍ഡ് റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ആര്‍. മധുമിത നന്ദിയും പറഞ്ഞു.