അപകടങ്ങൾ തുടർക്കഥ
Wednesday, September 25, 2024 7:04 AM IST
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു

വേലൂർ: പാത്രമംഗലം സെന്‍ററിൽ വായനശാലയ്ക്ക് സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് . ഇന്നലെ വൈകുന്നേരം ആറോടെയാണ് അപകടമുണ്ടായത്.

കേച്ചേരി ഭാഗത്തേക്ക് പോയിരുന്ന ബൈക്കിന് മുന്നിൽ നായ കുറുകെ ചാടിയപ്പോൾ പെട്ടെന്ന് നിർത്തിയ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ തൊട്ടു പുറകിൽ വന്നിരുന്ന ഓട്ടോറിക്ഷ വെട്ടിച്ചെടുത്തപ്പോൾ എതിർദിശയിൽ നിന്നും വരികയായിരുന്ന ഇയ്യാൽ സ്വദേശിയുടെ ബൈക്കുമായി ഇടിക്കുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ ഇയ്യാൽ സ്വദേശി മണാളത്ത് വളപ്പിൽ വീട്ടിൽ കബീർ മകൻ ഇർഫാൻ(19)നെ നാട്ടുകാരും കേച്ചേരി ആക്ട്‌സ് പ്രവർത്തകരും ചേർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗത്തു കേടുപാടുകൾ സംഭവിച്ചു.

കാറിടിച്ച് പരിക്കേറ്റു

എരുമപ്പെട്ടി: കരിയന്നൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. കരിയന്നൂർ കൃഷ്ണ നിവാസിൽ സന്തോഷ് (51) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കരിയന്നൂർ സെന്‍ററിലാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാറിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ സന്തോഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കെഎസ്ആർടിസി ബസ് ഇടിച്ച് പരിക്ക്

ഒല്ലൂർ: എസ്റ്റേറ്റിനു സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കല്ലേറ്റുംകര സ്വദേശികളായ ഷെഫീഖ് , ഷിബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഷെഫിഖിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ബസാണ് യുവാക്കളെ ഇടിച്ച് തെറിപ്പിച്ചത്.


പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു

മണ്ണുത്തി: ദേശീയപാത വെട്ടിക്കലിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനാണ് തലകിഴായി മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക് ചാക്കുകൾ റോഡിൽ പതിച്ചു.
മറിഞ്ഞ വാഹനത്തിന്‍റെ അടിയിൽ കുടുങ്ങിയ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മണ്ണൂത്തി ഹൈവേ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

പിക്കപ് വാൻ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു

എരുമപ്പെട്ടി: കാഞ്ഞിരക്കോട് തോട്ടുപാലം ടർഫിന് സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു. അപകടത്തിൽ വാഹനത്തിന്‍റെ ഡ്രൈവർ പാലക്കാട്‌ സ്വദേശി ശിവദാസ് (40)ന് പരിക്ക് പറ്റി. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ ശിവദാസിനെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി കുന്നംകുളം സംസ്ഥാനപാതയിൽ നിരന്തരം അപകടം നടക്കുന്ന പ്രദേശമാണ് കാഞ്ഞിരക്കോട് തോട്ടുപാലം.