പക്ഷേ ഡോക്ടറില്ല; കുംബഡാജെ കുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
Wednesday, September 25, 2024 7:19 AM IST
കാസർഗോഡ്: ഇത്തവണ ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ച സംസ്ഥാനത്തെ 12 സർക്കാർ ആരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ജില്ലയിൽ നിന്ന് ഇടംപിടിച്ചത് കുംബഡാജെ കുടുംബാരോഗ്യകേന്ദ്രമാണ്.

94.37 ശതമാനം സ്കോർ നേടിയാണ് കാറഡുക്ക ബ്ലോക്കിലെ കുംബഡാജെ ആരോഗ്യകേന്ദ്രം നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം നേടിയതെന്ന് വ്യക്തമാക്കിയ മന്ത്രി വീണ ജോർജ് പക്ഷേ ഒരു കാര്യം മാത്രം അറിഞ്ഞുകാണില്ല. ഈ ആശുപത്രിയിൽ അവശേഷിച്ചിരുന്ന ഒരേയൊരു ഡോക്ടറേയും തന്‍റെ കീഴിലുള്ള ആരോഗ്യവകുപ്പ് ഒരാഴ്ചമുമ്പ് മറ്റൊരു ജില്ലയിലേക്ക് സ്ഥലംമാറ്റിയെന്ന കാര്യം.

രണ്ടു ഡോക്ടർമാരുണ്ടായിരുന്ന ആരോഗ്യകേന്ദ്രത്തിലെ മറ്റൊരു ഡോക്ടർക്ക് മാസങ്ങൾക്കുമുമ്പ് സ്ഥലംമാറ്റം അനുവദിച്ചിരുന്നു. പിന്നെ ഒരേയൊരു ഡോക്ടറുമായാണ് ഇത്രയും നാൾ ആശുപത്രി പ്രവർത്തിച്ചത്. നിരഞ്ജന എന്ന ആ ഡോക്ടർക്കും കഴിഞ്ഞദിവസം ഇടുക്കി മരിയാപുരം പിഎച്ച്സിയിലേക്ക് സ്ഥലംമാറ്റമായി. കേന്ദ്ര അംഗീകരത്തിനുള്ള മാനദണ്ഡങ്ങളിൽ നിഷ്കർഷിക്കുന്ന രീതിയിൽ നല്ല കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളും ശുചിത്വവുമൊക്കെ ഉണ്ടെങ്കിലും ഡോക്ടർ മാത്രം ഇല്ലാത്തതിനാൽ ഇനി ഇവിടെയുള്ള രോഗികൾക്ക് കിലോമീറ്ററുകൾ താണ്ടി ബദിയടുക്കയിലേക്കോ മുള്ളേരിയയിലേക്കോ ഉക്കിനടുക്കയിൽ നാമമാത്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിലേക്കോ പോകേണ്ടിവരും.


അല്ലെങ്കിൽ പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് പുതിയൊരു ജൂണിയർ ഡോക്ടർ വന്ന് ചാർജെടുക്കുന്നതുവരെ എൻക്യുഎഎസ് അംഗീകാരത്തിന്‍റെ സർട്ടിഫിക്കറ്റുമായി കാത്തിരിക്കാം.