ഇലമ്പനംതോട് നവീകരണം നീളുന്നു, നെല്‍കര്‍ഷകർ പ്രതിസന്ധിയിൽ
Wednesday, September 25, 2024 5:50 AM IST
മാന്നാര്‍: അപ്പര്‍കുട്ടനാടന്‍ മേഖലയില്‍പ്പെട്ട ആയിരത്തി അഞ്ഞൂറോളം ഏക്കര്‍ വരുന്ന മാന്നാര്‍ കുരട്ടിശേരി പാടശേഖരത്തിലെ പ്രധാന ജലസ്രോതസായ ഇലമ്പനംതോട് നവീകരണം നീളുന്നത് നെല്‍ക്കര്‍ഷകരെ വലയ് ക്കുന്നു. മാന്നാര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്നു വാര്‍ഡുകളിലൂടെ കടന്നുപോകുന്ന ഇലമ്പനംതോട്ടില്‍ പായലും മാലിന്യങ്ങളും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നതാണ് കര്‍ഷകരെ വലയ്ക്കുന്നത്.

പമ്പാനദിയിലെ വെള്ളം പാടത്തേക്ക് എത്തിക്കുന്നതും പുറത്തേക്ക് കളയുന്നതും ഇലമ്പനം തോട് വഴിയാണ്. പഞ്ചായത്ത് വിവിധ പദ്ധതികളില്‍ 46 ലക്ഷം രൂപയോളം മുടക്കി പാടത്തിനകത്തുള്ള നീരൊഴുക്ക് തോടുകള്‍ നവീകരണം നടത്തിയെങ്കിലും അത് വേണ്ടവിധത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.

പുഞ്ചയിലെ വലിയ തോടായ ഇലമ്പനം നവീകരിച്ചെങ്കില്‍ മാത്രമേ ജലസേചനം സുഗമമാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2023 ലെ സംസ്ഥാന ബജറ്റില്‍ ഇലമ്പനം തോട് നവീകരണത്തിന് രണ്ടുകോടി വകയിരുത്തിയെങ്കിലും തുടര്‍നടപടികള്‍ എങ്ങുമെത്തിയില്ല.


മാന്നാര്‍, വീയപുരം പഞ്ചായത്ത് അതിര്‍ത്തിയായ വള്ളക്കാലിയില്‍ പമ്പാനദിയില്‍ നിന്നും ആരംഭിച്ച് മാന്നാര്‍ പഞ്ചായത്തിലെ മൂര്‍ത്തിട്ടയില്‍ അവസാനിക്കുന്ന ഇലമ്പനം തോടിനു അഞ്ച് കി.മി നീളവും മുപ്പത്തിരണ്ടര മീറ്റര്‍ വീതിയുമാണുണ്ടായിരുന്നത്. ആഴവും വീതിയും കുറഞ്ഞുവരുന്ന ഇലമ്പനംതോട് മാലിന്യങ്ങള്‍ നിറഞ്ഞ് കൊതുകുകളുടെയും മറ്റും ആവാസസ്ഥലമായി മാറിയിട്ടുണ്ട്. തോടിന്‍റെ സമീപത്തായി താമസിക്കുന്ന നൂറോളം കുടുംബങ്ങള്‍ പകര്‍ച്ച വ്യാധി ഭീഷണിയിലുമാണ്.

പായല്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നായിരുന്നു പത്തു വര്‍ഷം മുമ്പ് വരെ ചെയ്തിരുന്നത്. പിന്നീട് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും രണ്ടു വര്‍ഷമായി അതും നിലച്ചിരിക്കുകയാണ്. പോള നീക്കി നെല്‍കൃഷി ആരംഭിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കുരട്ടിശേരി കൃഷി വികസന സമതി പ്രസിഡന്‍റ് ബിജു ഇക്ബാല്‍, സെക്രട്ടറി ഷുജാഹുദ്ദീന്‍ കൊച്ചുവീട്ടില്‍ എന്നിവര്‍ ആവശ്യപ്പെട്ടു.