അനുടീച്ചറുടെ ഓമന നായ് " തുർഗുത്ത്' യാത്രയായി
Wednesday, September 25, 2024 7:05 AM IST
വേലൂർ: കാഷ്മീർ താഴവരയിലെ ഷികാര ബോട്ടിംഗിലും ലഡാക്കിലെ സീറോ പോയിന്‍റിലെ ഐസ് സ്കേറ്റിംഗിലും യജമാനന്‍റെ കാലടികളെ പിന്തുടർന്ന ഓമനനായയ്ക്ക് ദാരു ണാന്ത്യം.

കുട്ടികളുടെ കളിപ്പാട്ടത്തിന്‍റെ അവശിഷ്ടം വയറ്റിൽ കൂടുങ്ങിയതിനാൽ നടത്തിയ ഓപ്പറേഷനിലാണു ജീവൻ നഷ്ടമായത്. തയ്യൂർ ചിങ്ങപുരത്ത് അനുനായരുടെ അരുമയായ മൂന്നു നായ്ക്കളിൽ ഒന്നായ തുർഗുത്ത് എന്ന റോട്ട് വീലർ വിഭാഗത്തിൽപ്പെട്ട നാലുവയസുള്ള നായയാണ് ഇന്നലെ കാലത്ത് തൃശൂരിലെ പെറ്റ് ക്ലിനിക്കിൽ ച ത്തത്.

കാഷ്മീർ മുതൽ - ആലപ്പുഴവരെയുള്ള നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിനോദസഞ്ചാരം നടത്തിയിട്ടുള്ള അനു തന്‍റെ ഓമനമൃഗങ്ങളെയും കൂടെക്കൂട്ടുമായിരുന്നു. ലഡാക്കിലെ ഐസ് സ്കേറ്റിംഗിന്‍റെ വൈറൽ വീഡിയോ ലക്ഷണക്കിനുപേർ കണ്ടിരുന്നു. ഡൽഹിയിലെ പ്രമുഖ സ്കൂളിലെ ടീച്ചറായിരുന്ന അനു രണ്ടുവർഷംമുമ്പാണ് വിവാഹിതയായതിനെത്തുടർന്ന് വേലൂർ തയ്യൂരിലെ വീട്ടിലേക്കു താമസം മാറ്റിയത്.


ഷീഹ്ഷു വിഭാഗത്തിൽപ്പെട്ട ഷെറിയും ബീഗിൾ വിഭാഗത്തിൽപ്പെട്ട ബ്രൂണോയുമാണ് മറ്റു നായ്ക്കൾ. തലക്കോട്ടുകര ഒയറ്റ് സ്കൂളിലെ ടീച്ചറായ അനുവിന്‍റെ മാതാപിതാക്കളും സഹോദരനും കാനഡയിലാണ്. ബിസിനസുകാരനായ അജിയാണു ഭർത്താവ്.