നിപ: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
Wednesday, September 25, 2024 5:08 AM IST
മലപ്പുറം: നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാജോര്‍ജ് അറിയിച്ചു. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്‍റയിന്‍ ഇന്ന് അവസാനിക്കും. പ്രാഥമിക പട്ടികയിലെ നാലുപേരുടെയും സെക്കന്‍ഡറി പട്ടികയിലെ 90 പേരുടെയും ക്വാറന്‍റയിനാണ് ഇന്ന് അവസാനിക്കുക. രോഗബാധിത മേഖലയില്‍ ഉള്‍പ്പെടുത്തിയ കണ്ടെയിന്‍മെന്‍റ് സോണ്‍ നിയന്ത്രണം പിന്‍വലിച്ച് കളക്ടര്‍ ഉത്തരവിറക്കി.


രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. 28 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തുടരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാനസിക പിന്തുണ നല്‍കിവരുന്നു. ഇന്നലെ രണ്ടു പേര്‍ക്ക് ഉള്‍പ്പെടെ 281 പേര്‍ക്ക് കോള്‍ സെന്‍റര്‍ വഴി മാനസിക പിന്തുണ നല്‍കി.