വാതരോഗവിദഗ്ധന്‍റെ സ്ഥലംമാറ്റം പിന്‍വലിക്കണം, മന്ത്രിക്കു നിവേദനം
Wednesday, September 25, 2024 7:05 AM IST
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഏക വാതരോഗവിദഗ്ധന്‍റെ സ്ഥലംമാറ്റം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ലൂപ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സെക്രട്ടറി പി. ദിനേഷ് മേനോൻ ആരോഗ്യമന്ത്രിക്കു നിവേദനം നല്‍കി. നിവേദനത്തില്‍ രോഗികളും ഒപ്പിട്ടിട്ടുണ്ട്.

ലൂപ്സ്, പീഡിയാട്രിക് ലൂപ്സ് രോഗികളായ മുന്നൂറുപേര്‍ വാതരോഗവിദഗ്ധന്‍റെ ചികിത്സയിലാണ്. ഇവരടക്കം രണ്ടായിരത്തോളം രോഗികളാണ് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്നായി ചികിത്സതേടി മെഡിക്കൽ കോളജിൽ എത്തുന്നത്. ഡോക്ടറുടെ പെട്ടെന്നുള്ള സ്ഥലംമാറ്റം ആഴ്ചതോറുമുള്ള ക്ലിനിക്കിലെ നിരവധി രോഗികളുടെ പരിചരണത്തിന്‍റെ തുടർച്ച തടസപ്പെടുത്തും. ഇതു രോഗാവസ്ഥയുടെ തിരിച്ചടിക്കു കാരണമാകും. രോഗികൾ ഗുരുതരാവസ്ഥയിലേക്കു തള്ളപ്പെടും.


നിര്‍ണായകമായ വൈദ്യസഹായം മാത്രമല്ല, വൈകാരികവും മാനസികവുമായ പിന്തുണയും കഴിഞ്ഞ 18 വര്‍ഷമായി, സ്ഥലംമാറ്റപ്പെട്ട വാതരോഗവിദഗ്ധൻ രോഗികൾക്കു നല്കുന്നുവെന്നു നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സ്ഥലംമാറ്റ ഉത്തരവ് കൈയില്‍ കിട്ടിയിട്ടും ചൊവ്വാഴ്ചയിലെ ഒപിയിലെ സ്ഥിരംരോഗികളെ പരിശോധിക്കാന്‍ ഡോക്ടർ ഇന്നലെയുമെത്തി. രോഗികളുടെ അപേക്ഷ പരിഗണിച്ചാണ് അദ്ദേഹം സേവനത്തിനെത്തിയത്. ഇരുന്നൂറു രോഗികളെത്തുന്ന സ്ഥാനത്ത് ഇന്നലെ ഒപിയിൽ എത്തിയത് 360 രോഗികളാണ്.