വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ചനിലയിൽ
Wednesday, September 25, 2024 10:39 PM IST
കാട്ടാക്കട: ഇടുക്കി വാഗമൺ സ്വദേശി കാട്ടാക്കടയിലെ ലോഡ്ജിൽ മരിച്ച നിലയിൽ. കാട്ടാക്കട തൂങ്ങാംപാറയിലെ ലോഡ്ജിൽ താമസിച്ചിരുന്ന ഇടുക്കി വാഗമൺ ചേറ്റുംപാറ മന്നാരത്ത് ജോജി മാത്യു (50) വിനെയാണ് ലോഡ്ജിലെ മുറിയിൽ തറയിൽ മരിച്ചനിലയിൽ കണ്ടത്.

ഉച്ചയായിട്ടും വെളിച്ചം കെടുത്താത്തത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ മുറിപരിശോധിക്കാൻ എത്തിയപ്പോൾ അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചിട്ടും മുറി തുറക്കാതായതോടെ ഇവർ പോലീസിൽ വിവരം അറിയിച്ചു.


പോലീസെത്തി മുറി തുറന്നുപരിശോധിച്ചപ്പോൾ ജോജി തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മദ്യപിച്ച് അബോധാവസ്ഥയിൽ കട്ടിലിൽനിന്നും നിലത്തു വീണതാകാമെന്നാണു പോലീസിന്‍റെ പ്രഥമിക നിഗമനം. പോലീസിനൊപ്പം ഫോറൻസിക് സംഘം പരിശോധന നടത്തി.

അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇയാളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.