പമ്പ്‌സെറ്റുകളുടെ പ്രവർത്തനം നിലച്ചു ; അധികൃതർക്കെതിരേ പ്രതിഷേധം കടുത്തതോടെ നടപടിയുമായി
Wednesday, September 25, 2024 7:05 AM IST
കൊരട്ടി: കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പ്രതിഷേധവുമായി പ്രദേശവാസികളും ജനപ്രതിനിധികളും രംഗത്തെത്തി. കൊരട്ടി ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, ഒന്പത് വാർഡുകളിൽ കുടിവെള്ളത്തിന് ആശ്രയിച്ചിരുന്ന ഇരട്ടച്ചിറ പമ്പ്ഹൗസിലെ മൂന്നു മോട്ടോറുകൾ തകരാറായതുമൂലമാണു പ്രദേശവാസികൾ വലഞ്ഞത്. ഇക്കഴിഞ്ഞ 19 മുതലാണ് പമ്പ്‌സെറ്റുകൾ പണിമുടക്കിയത്. കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും പരിഹാര നടപടികൾ വൈകുകയും ചെയ്തതോടെ ജനം പ്രതിഷേധത്തിലായി.


ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈനി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, ജിസി പോൾ എന്നിവർ വാട്ടർ അഥോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ ഓഫീസ് ഉപരോധിക്കുമെന്നു മുന്നറിയിപ്പു നൽകി. തുടർന്ന് ഇന്നലെ അറ്റകുറ്റപ്പണികൾക്കു തയാറാകുകയും വൈകീട്ടോടെ ജലവിതരണം പുനരാരംഭിക്കുകയുമായിരുന്നു.